ബെംഗളൂരു: ബെംഗളൂരു സ്‌ഫോടനക്കേസിൽ ഉൾപ്പെട്ട ഭീകരൻ അക്ബർ പാഷയെ നാഗ്പൂരിൽ നിന്നും ബെളഗാവിയിലെ ഹിൻഡാൽഗ ജയിലിലേക്ക് മാറ്റി. നാഗ്പൂരിൽ നിന്നുള്ള വിമാനത്തിലാണ് ഇയാളെ ബെളഗാവിയിലെത്തിച്ചത്. നിലവിൽ ഹിൻഡാൽഗ ജയിലിൽ കഴിയുന്ന ഗുണ്ട നേതാവ് ജയേഷ് പൂജാരിയുമായി അടുത്ത ബന്ധമുള്ളയാളാണ് അക്ബർ പാഷ.
കഴിഞ്ഞ വർഷം കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ ഭീഷണിപ്പെടുത്തി 100 കോടി രൂപ നൽകിയില്ലെങ്കിൽ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ബോംബ് സ്‌ഫോടനം നടത്തുമെന്ന് ജയേഷ് മുന്നറിയിപ്പ് നൽകിയിരുന്നു.
തുടർന്ന് നടന്ന അന്വേഷണത്തിൽ അക്ബർ പാഷ ജയേഷ് പൂജാരിയുമായി ബന്ധപ്പെട്ടിരുന്നതായി നാഗ്പൂർ പോലീസ് കണ്ടെത്തി. പാഷയുടെ നേതൃത്വത്തിലാണ് ജയേഷ് കേന്ദ്രമന്ത്രിയെ ഭീഷണിപ്പെടുത്തിയതെന്നും കണ്ടെത്തിയിരുന്നു. ഇരുവരെയും ചോദ്യം ചെയ്ത ശേഷം അക്ബർ പാഷയെ ഹിൻഡാൽഗ ജയിലിലേക്ക് മാറ്റാൻ പോലീസ് തീരുമാനിക്കുകയായിരുന്നു.
TAGS: KARNATAKA | TERRORIST
SUMMARY: Terrorist involved in Bengaluru blast shifted from Nagpur to Hindalga jail