ബെംഗളൂരു: കേന്ദ്ര ഘനവ്യവസായ മന്ത്രി എച്ച്. ഡി. കുമാരസ്വാമി, ജെഡിഎസ് എംഎൽസി രമേഷ് ഗൗഡ എന്നിവർക്കെതിരെ കേസെടുത്തു. ജെഡിഎസ് സോഷ്യൽ മീഡിയ സെൽ വൈസ് പ്രസിഡൻ്റ് വിജയ് ടാറ്റയുടെ പരാതിയിലാണ് നടപടി. തന്നെ ഭീഷണിപ്പെടുത്തിയെന്നും, പണം തട്ടിയെന്നും വിജയ് പരാതിയിൽ ആരോപിച്ചു.
വരാനിരിക്കുന്ന ചന്നപട്ടണ ഉപതിരഞ്ഞെടുപ്പിനായി കുമാരസ്വാമി 50 കോടി രൂപ ആവശ്യപ്പെട്ടതായാണ് ആരോപണം. ഇതിന് പുറമെ മണ്ഡലത്തിൽ സ്കൂളും ക്ഷേത്രവും നിർമ്മിക്കാൻ ഗൗഡ 5 കോടി രൂപ ആവശ്യപ്പെട്ടതായും അദ്ദേഹം പരാതിയിൽ ആരോപിച്ചു. ഈ വർഷം ഓഗസ്റ്റ് 24ന് ഉപതിരഞ്ഞെടുപ്പ് ചർച്ച ചെയ്യാൻ ഗൗഡ തൻ്റെ വീട്ടിൽ എത്തിയതായും ടാറ്റ പരാതിയിൽ പറഞ്ഞു. കേസിൽ ഗൗഡയെ ഒന്നാം പ്രതിയാക്കിയും, കുമാരസ്വാമിയെ രണ്ടാം പ്രതിയാക്കിയുമാണ് കേസെടുത്തിട്ടുള്ളത്.
PTI SHORTS | HD Kumaraswamy loses cool on media queries over alleged extortion, criminal intimidation case against him
WATCH: https://t.co/c5X7vmZsFa
Subscribe to PTI’s YouTube channel for in-depth reports, exclusive interviews, and special visual stories that take you beyond…
— Press Trust of India (@PTI_News) October 3, 2024
TAGS: KARNATAKA | KUMARASWAMY
SUMMARY: Union Minister HD Kumaraswamy, JD(S) MLC Ramesh Gowda booked in Bengaluru for extorting, threatening