ബെംഗളൂരു: കർണാടകയിൽ അടുത്ത നാല് ആഴ്ചത്തേക്ക് കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഓഗസ്റ്റ് 15 വരെ സംസ്ഥാനത്ത് 22 ശതമാനം അധിക മഴ ലഭിച്ചു. അടുത്ത നാലാഴ്ചയ്ക്കുള്ളിൽ സംസ്ഥാനത്തിൻ്റെ എല്ലാ ഭാഗങ്ങളിലും സാധാരണയിലും കൂടുതൽ മഴ ലഭിക്കുമെന്ന് ഐഎംഡി പറഞ്ഞു.
ഇതുവരെ പെയ്ത മസാഹായിൽ സംസ്ഥാനത്തുടനീളം 81,589 ഹെക്ടറിലെ വിളകൾ നശിച്ചു. 67 പേർ മരിച്ചു. 66 കേസുകളിലായി 3.29 കോടി രൂപ നഷ്ടപരിഹാരം നൽകുകയും ചെയ്തു. മുഖ്യമന്ത്രി സിദ്ധരാമയ്യ, റവന്യൂ മന്ത്രി കൃഷ്ണ ബൈരെ ഗൗഡയുമായും റവന്യൂ, കൃഷി വകുപ്പ് ഉദ്യോഗസ്ഥരുമായും നടത്തിയ കൂടിക്കാഴ്ചയിൽ സംസ്ഥാനത്തെ അടിസ്ഥാന സൗകര്യങ്ങൾക്കും വിളകൾക്കും വീടുകൾക്കും ഉണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തി. 13 ജില്ലകളിലാണ് സാധാരണയിൽ കൂടുതൽ മഴ ലഭിച്ചത്. സർവേ പൂർത്തിയാക്കിയ ശേഷം കർഷകർക്ക് വിളനാശത്തിനുള്ള നഷ്ടപരിഹാരം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കർണാടകയുടെ തെക്ക്, വടക്കൻ ഉൾപ്രദേശങ്ങൾ, മലനാട്, സംസ്ഥാനത്തിൻ്റെ തീരപ്രദേശങ്ങൾ എന്നിവിടങ്ങളിൽ അടുത്ത നാല് ദിവസത്തിനുള്ളിൽ അധികമഴയ്ക്ക് സാധ്യതയുണ്ട്. ഈ വർഷം ജൂൺ 1 മുതൽ ഓഗസ്റ്റ് 16 വരെ 700.6 മില്ലിമീറ്റർ മഴയാണ് സംസ്ഥാനത്ത് ലഭിച്ചത്.
TAGS: KARNATAKA | RAIN
SUMMARY: Heavy rain to lash in karnataka over next four weeks