Tuesday, August 12, 2025
20.7 C
Bengaluru

സ്വകാര്യ സ്കൂളുകളിലേക്കുള്ള അധ്യാപക റിക്രൂട്ട്മെന്റ്; ഓൺലൈൻ അപേക്ഷ നിർബന്ധമാക്കി

ബെംഗളൂരു: സംസ്ഥാനത്തുടനീളമുള്ള സ്വകാര്യ എയ്ഡഡ് പ്രൈമറി, ഹൈസ്‌കൂളുകളിലെ അധ്യാപക തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റിനു ഓൺലൈൻ അപേക്ഷകൾ നിർബന്ധമാക്കി. റിക്രൂട്ട്‌മെൻ്റ് പ്രക്രിയ കാര്യക്ഷമമാക്കാനും സുതാര്യത വർധിപ്പിക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് സർക്കാർ വ്യക്തമാക്കി.

എയ്ഡഡ് സ്കൂൾ ടീച്ചേഴ്‌സ് റിക്രൂട്ട്‌മെൻ്റ് പ്രക്രിയയ്ക്കായി മൊഡ്യൂൾ എന്ന പേരിൽ സമർപ്പിത മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിച്ചതായി മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. അപേക്ഷകൾ സമർപ്പിക്കുന്നത് മുതൽ ഡോക്യുമെൻ്റ് വെരിഫിക്കേഷൻ വരെയുള്ള മുഴുവൻ റിക്രൂട്ട്‌മെൻ്റ് പ്രക്രിയയും ആപ്പ് വഴിയാണ് കൈകാര്യം ചെയ്യുക.

നിലവിൽ സംസ്ഥാനത്തെ 6,479 സ്വകാര്യ-എയ്ഡഡ് സ്‌കൂളുകളിലായി 33,748 അധ്യാപകർ ജോലി ചെയ്യുന്നുണ്ട്. അധ്യാപക ക്ഷാമം പരിഹരിക്കുന്നതിനായി, 2015 നും 2020 നും ഇടയിൽ ഒഴിഞ്ഞുകിടക്കുന്ന അധ്യാപക തസ്തികകളിലേക്ക് സർക്കാർ അടുത്തിടെ നിയമനം നടത്തിയിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ഉയർന്നിരുന്നു.

ഇതേതുടർന്നാണ് സർക്കാർ ജോലികൾക്ക് ഉപയോഗിക്കുന്നതുപോലുള്ള സംവിധാനം അധ്യാപക നിയമനത്തിനും ഉപയോഗിക്കാൻ സർക്കാർ പദ്ധതി തയ്യാറാക്കിയത്. നിലവിൽ എല്ലാ സർക്കാർ റിക്രൂട്ട്‌മെൻ്റുകളും ഓൺലൈൻ വഴിയാണ് നടത്തുന്നതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് കമ്മീഷണർ കെ.വി. ത്രിലോകചന്ദ്ര പറഞ്ഞു. ഇതുവഴി ജോലിയിൽ സുതാര്യത ഉറപ്പാക്കാൻ സാധിക്കുന്നുണ്ട്. സ്വകാര്യ സ്കൂൾ അധ്യാപക തസ്തികകൾ നികത്തുന്നതിനും ഇതേ സംവിധാനം നടപ്പാക്കും. ഇതുമായി ബന്ധപ്പെട്ട് വിജ്ഞാപനം ഉടൻ പുറത്തിറക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS: KARNATAKA | TEACHER RECRUITMENT
SUMMARY: Karnataka makes online applications mandatory for private aided school teacher recruitment

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

എടിഎം കവർച്ചാ ശ്രമം; ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

കോഴിക്കോട്: കോഴിക്കോട് കളൻതോടില്‍ എടിഎം കവർച്ചാ ശ്രമം. എസ്ബിഐ എടിഎം ഗ്യാസ്...

ടെക്‌സസിൽ വെടിവയ്പ്പ്. മൂന്നു പേർ കൊല്ലപ്പെട്ടു

വാഷിംഗ്‌ടൺ ഡിസി: അമേരിക്കയിലെ ടെക്‌സസിൽ വെടിവയ്പ്പ്. മൂന്നു പേർ കൊല്ലപ്പെട്ടു. ടാർഗെറ്റ്...

മൈസൂരു ദസറ; ആനകൾക്ക് വൻവരവേൽപ്പ്, തൂക്കത്തില്‍ ഒന്നാമന്‍ ഭീമ

ബെംഗളൂരു: ദസറയിൽ പങ്കെടുക്കുന്ന ആനകൾക്ക് മൈസൂരു കൊട്ടാരത്തിൽ വൻവരവേൽപ്പ് നല്‍കി. പ്രത്യേകപൂജകൾ...

മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് രണ്ട് പേർ മരിച്ചു

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞ് അപകടം. അഞ്ചുതെങ്ങ് സ്വദേശി മൈക്കിള്‍,...

കര്‍ണാടക സംസ്ഥാന യുവജനോത്സവം സമാപിച്ചു

ബെംഗളൂരു : കേരള സമാജത്തിന്റെ ആഭിമുഖ്യത്തിൽ കർണാടകയിലെ മലയാളി യുവാക്കള്‍ക്കായി ബെംഗളൂരുവില്‍...

Topics

ബെംഗളൂരു ടെക് സമ്മിറ്റ് നവംബർ 18 മുതൽ

ബെംഗളൂരു: 28-ാമത്‌ ബെംഗളൂരു ടെക് സമ്മിറ്റ് നവംബർ 18 മുതൽ 20...

ബുക്ക് ബ്രഹ്‌മ സാഹിത്യോത്സവം സമാപിച്ചു 

ബെംഗളൂരു: ബെംഗളൂരുവില്‍ മൂന്ന് ദിവസം നീണ്ടുനിന്ന ബുക്ക് ബ്രഹ്‌മ ദക്ഷിണേന്ത്യന്‍ സാഹിത്യോത്സവം...

ലാൽബാഗ് പുഷ്പമേള; പ്രവേശന ടിക്കറ്റ് ഓൺലൈനിൽ എടുക്കാം

ബെംഗളൂരു: ലാൽബാഗ് പുഷ്പമേള സന്ദർശിക്കാൻ താല്പര്യമുള്ളവർക്ക് ഓൺലൈനിൽ ടിക്കറ്റ് ബുക്കിംഗ് സൗകര്യം...

നവദമ്പതികള്‍ സഞ്ചരിച്ച ബൈക്കിൽ ട്രക്ക് ഇടിച്ച് അപകടം: വധുവിന് ദാരുണാന്ത്യം, വിവരമറിഞ്ഞ മുത്തശ്ശിയും കുഴഞ്ഞുവീണു മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ വാഹനാപകടത്തിൽ നവവധുവിന് ദാരുണാദ്യം. ചെന്നപ്പട്ടണ സ്വദേശിനിയും മല്ലേശ്വരത്ത് താമസക്കാരിയുമായ...

ബെളഗാവിയിലേക്കടക്കം 3 വന്ദേഭാരത് ട്രെയിനുകൾ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

ബെംഗളൂരു: ബെംഗളൂരുവിൽ വന്ദേഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി....

കാത്തിരിപ്പിന് വിരാമം; നമ്മ മെട്രോ യെല്ലോ ലൈൻ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു, സര്‍വീസുകള്‍ നാളെ മുതല്‍ 

ബെംഗളൂരു: നീണ്ട കാത്തിരിപ്പിന് ശേഷം ആർവി റോഡ് മുതല്‍  ബൊമ്മസാന്ദ്ര വരെയുള്ള...

നടി രമ്യക്കുനേരേ സൈബർ ആക്രമണം; പ്രധാനപ്രതി അറസ്റ്റിൽ

ബെംഗളൂരു: നടിയും കോൺഗ്രസ് മുൻ എംപിയും രമ്യക്കു നേരേ നടത്തിയ സൈബർ...

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; ബെംഗളൂരുവിൽ ഗതാഗത നിയന്ത്രണം 

ബെംഗളൂരു:നമ്മ മെട്രോ യെല്ലോ ലൈൻ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച...

Related News

Popular Categories

You cannot copy content of this page