ബെംഗളൂരു: കന്നഡ നടി രന്യ റാവു ഉൾപ്പെട്ട സ്വർണക്കടത്ത് കേസിൽ രാഷ്ട്രീയ ബന്ധമുണ്ടെന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ. കേസിൽ കൃത്യമായ രീതിയിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇക്കാരണത്താൽ തന്നെ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേസിൽ കേന്ദ്ര ഏജൻസികളും അന്വേഷണം നടത്തുകയാണ്. ഒരു മന്ത്രിയും ഇതിൽ ഉൾപ്പെട്ടിട്ടില്ലെന്നും ശിവകുമാർ പറഞ്ഞു. മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനായ കെ. രാമചന്ദ്ര റാവുവിൻ്റെ വളർത്തുമകൾ രന്യ റാവു മാർച്ച് മൂന്നിനാണ് സ്വർണക്കടത്ത് കേസിൽ അറസ്റ്റിലാകുന്നത്. ദുബായിൽ നിന്ന് 12.56 കോടി രൂപയുടെ സ്വർണം കടത്തുന്നതിനിടെയാണ് രന്യ പിടിയിലാകുന്നത്.
അറസ്റ്റിനുശേഷം, അവരുടെ ഫോണിൽ നിന്ന് ചില മന്ത്രിമാരുടെ ബന്ധങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. രന്യ റാവുവിന്, മുമ്പ് വിമാനത്താവളത്തിൽ വിഐപി പരിഗണന ലഭിച്ചിരുന്നുവെന്നും, പിതാവിന്റെ സ്വാധീനം കാരണം സുരക്ഷാ പരിശോധനകളിൽ നിന്ന് ഒഴിഞ്ഞുമാറുകയും പോലീസ് എസ്കോർട്ട് പോലും ലഭിക്കുകയും ചെയ്തിരുന്നുവെന്നും അന്വേഷണ ഏജൻസി കണ്ടെത്തിയിരുന്നു.
TAGS: KARNATAKA
SUMMARY: No politics in gold smuggling case related to ranya rao says dk