മലപ്പുറം: സഹോദരിയെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സഹോദരനെ 123 വര്‍ഷം കഠിന തടവിനും ഏഴു ലക്ഷം രൂപ പിഴ അടക്കുന്നതിനും ശിക്ഷിച്ചു. മഞ്ചേരി പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. 2019ലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. 12ാം വയസിലാണ് പെണ്‍കുട്ടി 19കാരനായ സഹോദരന്റെ പീഡനത്തിനിരയാവുന്നത്. തുടർന്ന് ഗർഭിണിയാവുകയും പ്രസവിക്കുകയും ചെയ്തു.
കേസിന്റെ വിചാരണവേളയില്‍ പെണ്‍കുട്ടിയും മാതാവും അമ്മാവനും കൂറുമാറിയിരുന്നു. തുടർന്ന് ഡിഎൻഎ ടെസ്റ്റ് നടത്തിയാണ് പ്രതി സഹോദരനാണെന്ന് സ്ഥിരീകരിച്ചത്. 123 വർഷം തടവിന് പുറമെ പ്രതി ഏഴ് ലക്ഷം രൂപ പിഴയും ഒടുക്കണം. പിഴത്തുക പെണ്‍കുട്ടിയുടെ ക്ഷേമപ്രവർത്തനത്തിനായി വിനിയോഗിക്കണം.
കോടതി വിധിക്ക് പിന്നാലെ പ്രതിയായ സഹോദരൻ കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. പ്രതിയെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മഞ്ചേരി സ്പെഷ്യല്‍ പോക്സോ കോടതി ജഡ്ജ് അഷ്‌റഫ് എ എം ആണ് ശിക്ഷ വിധിച്ചത്. സംഭവം നടക്കുമ്പോൾ 19 വയസായിരുന്നു പ്രതിക്ക്. പോക്‌സോയിലെ വിവിധ വകുപ്പുകള്‍, ഐപിസി 376 , ജുവൈനല്‍ ജസ്റ്റിസ് ആക്‌ട് എന്നിവ പ്രകാരം ആണ് പ്രതിക്ക് 123 വര്‍ഷം കഠിന തടവ് വിധിച്ചത്. ഏഴു ലക്ഷം രൂപ പിഴ അടയ്ക്കാനും പിഴ അടച്ചില്ലെങ്കില്‍ 11 മാസം സാധാരണ തടവിനും കോടതി വിധിച്ചു.
TAGS : MALAPPURAM | RAPE CASE
SUMMARY : 123 years imprisonment for brother who raped 13-year-old girl and made her pregnant