തിരുവനന്തപുരം: സ്വർണവില കേരളത്തില്‍ ഒരു ലക്ഷവും കടന്ന് കുതിക്കുകയാണ്. ഇന്ന് പവന് 560 രൂപ കൂടി 102,680 രൂപയും ഗ്രാമിന് 70 രൂപ കൂടി 12,835 രൂപയുമായി. ഇന്നലെ 22 കാരറ്റ് സ്വര്‍ണം പവന് 101,880 രൂപയും ഗ്രാമിന് 12,735 രൂപയുമാണ് രേഖപ്പെടുത്തിയത്. ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും സ്വർണനിരക്ക് രേഖപ്പെടുത്തിയത് ഇന്നാണ്. ഡിസംബർ 23നാണ് പവൻ വില ഒരു ലക്ഷം കടന്നത്.
ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും കുറവ് സ്വർണനിരക്ക് രേഖപ്പെടുത്തിയത് ഡിസംബർ ഒന്നിനായിരുന്നു. അന്ന് പവന് 94,920 രൂപയും ഗ്രാമിന് 11,865 രൂപയുമായിരുന്നു. സ്വർണ്ണത്തിന് നിക്ഷേപ മൂല്യത്തിനൊപ്പം ആഭരണങ്ങളായും നാണയങ്ങളായും ആളുകള്‍ക്ക് വലിയ താത്പര്യമുണ്ട്. സംസ്ഥാനത്ത് സ്വർണ്ണ വില നിർണയിക്കുന്നത് രാജ്യാന്തര സ്വർണ്ണ വിപണി, ഡോളർ-റൂപ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയുടെ അടിസ്ഥാനത്തിലാണ്.
അതേസമയം, സംസ്ഥാനത്തെ വെള്ളിവിലയിലും വൻകുതിപ്പാണ് സംഭവിക്കുന്നത്. ഇന്ന് ഗ്രാമിന് 254 രൂപയും കിലോഗ്രാമിന് 2,54,000 രൂപയുമാണ്. ഇന്നലെ ഗ്രാമിന് 245 രൂപയുമായിരുന്നു. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് കേരളത്തിലെ വെള്ളിവില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളിവിലയെ സ്വാധീനിക്കും.
SUMMARY: Gold rate is increased














