ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമി ഉടൻ തുറക്കുമെന്ന് ബി.സി.സി.ഐ

ബെംഗളൂരു: ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ പണി പൂർത്തിയാവാറായെന്നും ഉടൻ തുറക്കുമെന്നും അറിയിച്ച് ബി.സി.സി.ഐ. സെക്രട്ടറി ജയ്ഷാ. പുതിയ അക്കാദമി ക്രിക്കറ്റ് താരങ്ങൾക്കായി ഓഗസ്റ്റിൽ തുറന്നുനൽകും. മൂന്ന് ലോകോത്തര ഗ്രൗണ്ടുകൾ, നിരവധി പ്രാക്ടീസ് പിച്ചുകൾ, സ്വിമ്മിങ് പൂൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉൾക്കൊള്ളിച്ചാണ് പുതിയ അക്കാദമി നിർമിച്ചിരിക്കുന്നത്.
നഗരത്തിലെ ബി.സി.സി.ഐയുടെ പുതിയ ക്രിക്കറ്റ് അക്കാദമിയുടെ നിർമാണം ഏതാണ്ട് പൂർത്തിയായെന്നും ഉടൻതന്നെ തുറക്കുമെന്നും ക്രിക്കറ്റ് താരം രാഹുൽ ദ്രാവിഡും അറിയിച്ചു. പുതിയ അക്കാദമിയിൽ മൂന്ന് ലോകോത്തര കളിക്കളങ്ങൾ, 45 പ്രാക്ടീസ് പിച്ചുകൾ, ഇൻഡോർ ക്രിക്കറ്റ് പിച്ചുകൾ, ഒളിമ്പിക് വലിപ്പത്തിലുള്ള നീന്തൽക്കുളം, അത്യാധുനിക പരിശീലന കേന്ദ്രങ്ങൾ, റിക്കവറി ആൻഡ് സ്പോർട്സ് സയൻസ് സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുന്നു. ഈ സംരംഭം രാജ്യത്തെ നിലവിലുള്ള ക്രിക്കറ്റ് താരങ്ങളുടെ കഴിവുകളെ സാധ്യമായ ഏറ്റവും മികച്ച രീതിയിൽ വികസിപ്പിക്കാൻ സഹായിക്കുമെന്ന് ജയ്ഷാ പറഞ്ഞു.
Very excited to announce that the @BCCI's new National Cricket Academy (NCA) is almost complete and will be opening shortly in Bengaluru. The new NCA will feature three world-class playing grounds, 45 practice pitches, indoor cricket pitches, Olympic-size swimming pool and… pic.twitter.com/rHQPHxF6Y4
— Jay Shah (@JayShah) August 3, 2024
TAGS: BENGALURU | CRICKET ACADEMY
SUMMARY: New national cricket academy in bengaluru to open soon



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.