പഞ്ചസാര ഫാക്ടറി നടത്തിപ്പിൽ ക്രമക്കേട്; അന്വേഷണത്തിന് ഉത്തരവിട്ടു

ബെംഗളൂരു: സംസ്ഥാനത്തെ സഹകരണ പഞ്ചസാര ഫാക്ടറി നടത്തിപ്പിൽ ക്രമക്കേട് നടന്നതായി കണ്ടെത്തിയതിനെ തുടർന്ന് അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ. ഉന്നത ഉദ്യോഗസ്ഥരുടെ സംഘത്തെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയതായി ടെക്സ്ടൈൽസ് വകുപ്പ് മന്ത്രി ശിവാനന്ദ് പാട്ടീൽ പറഞ്ഞു. നന്ദി ഷുഗർ ഫാക്ടറിയിലെ ക്രമക്കേടുകൾ സംബന്ധിച്ച് റിപ്പോർട്ടുകൾ പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
അന്വേഷണം തുടരുകയാണെന്നും പാനൽ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ഉടൻ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട ബാഗൽകോട്ടിലെ മുധോൾ താലൂക്കിലെ റാന്ന സഹകരണ പഞ്ചസാര ഫാക്ടറി സ്വകാര്യ ഏജൻസിക്ക് പാട്ടത്തിന് നൽകാൻ സർക്കാർ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. ഫാക്ടറി പ്രവർത്തനങ്ങൾ പുനരുജ്ജീവിപ്പിക്കാനും കർഷകർക്ക് അവരുടെ കരിമ്പ് വിൽക്കാൻ നേരിട്ട് സൗകര്യമൊരുക്കാനും തീരുമാനം സഹായിക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു.
മാണ്ഡ്യ ജില്ലയിലെ സർക്കാർ ഉടമസ്ഥതയിലുള്ള പഞ്ചസാര ഫാക്ടറിയായ മൈഷുഗർ പ്രവർത്തനത്തിലെ എല്ലാ തടസ്സങ്ങളും സർക്കാർ നീക്കിയിട്ടുണ്ടെന്നും ഫാക്ടറി പ്രവർത്തനം പുനരാരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
TAGS: KARNATAKA | SUGAR FACTORY
SUMMARY: Irregularities in cooperative sugar units to be probed in Karnataka



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.