Sunday, December 28, 2025
22.7 C
Bengaluru

ബിബിഎംപി ഭരണം ഇനിയില്ല; ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി ഇന്ന് മുതൽ

ബെംഗളൂരു: ബെംഗളൂരുവിൽ ഇന്ന് മുതൽ ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജിബിഎ) ഭരണം നിലവിൽ വരും. ബിബിഎംപിയുടെ കാലാവധി അവസാനിപ്പിച്ചതാണ് ബെംഗളൂരു അതോറിറ്റി രൂപീകരിച്ചത്. 2024 ലെ ബെംഗളൂരു അഡ്മിനിസ്ട്രേഷൻ ആക്ട് നടപ്പിലാക്കുന്നതോടെ പഴയ ബിബിഎംപി ഔദ്യോഗികമായി ഇല്ലാതാകുകയാണ്. ബുധനാഴ്ചയാണ് കർണാടക സർക്കാർ ഇതു സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്. മുഖ്യമന്ത്രി സിദ്ധരാമയ്യ ജിബിഎയുടെ ചെയർമാനായിരിക്കും ഉപമുഖ്യമന്ത്രിയും ബെംഗളൂരു വികസന മന്ത്രിയുമായ ഡി.കെ. ശിവകുമാർ വൈസ് ചെയർമാനാകും. പുതിയ ഭരണത്തിന് കീഴിൽ മുൻ ബിബിഎംപി മേഖലയെ ഏഴ് ചെറു മുനിസിപ്പൽ കോർപ്പറേഷനുകളായി വിഭജിച്ചേക്കാം.

ബെംഗളൂരു നോർത്ത്, സൗത്ത്, സെൻട്രൽ തുടങ്ങിയ ഈ കോർപ്പറേഷനുകൾക്ക് അവരുടേതായ തിരഞ്ഞെടുക്കപ്പെട്ട കൗൺസിലുകളും മേയർമാരും ഉണ്ടായിരിക്കും. ഉയർന്ന വരുമാനമുള്ള കോർപ്പറേഷനുകളാണ് ഇവ. മെട്രോപൊളിറ്റൻ മേഖലയുടെ നിർണായക ആസൂത്രണത്തിലും സാമ്പത്തിക കാര്യങ്ങളിലും ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിക്ക് നിയന്ത്രണം ഉണ്ടായിരിക്കും. ഏകദേശം 1,400 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലായിരിക്കും ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെ അധികാര പരിധി.

ബെംഗളൂരു ജലവിതരണ ബോർഡ്, ബെംഗളൂരു വൈദ്യുതി വിതരണ കമ്പനിയായ ബെസ്കോം തുടങ്ങിയ പ്രധാന അടിസ്ഥാന സൗകര്യ ഏജൻസികളൊക്കെ ജിബിഎയുടെ പരിധിയിൽ വരും. ഗ്രേറ്റർ ബെംഗളൂരു ഏരിയയിൽ മൂന്ന് സിവിക് അതോറിറ്റികൾ ഉണ്ടാകും. ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി, സിറ്റി കോർപ്പറേഷനുകൾ, വാർഡ് കമ്മിറ്റികൾ. നിയമം പ്രാബല്യത്തിൽ വന്നതിന് ശേഷം എത്രയും വേഗം പുതിയ സിറ്റി കോർപ്പറേഷനുകൾ രൂപീകരിക്കാൻ സർക്കാർ ബാധ്യസ്ഥരാകും. ബിബിഎംപിയുടെ വിഭജനത്തെക്കുറിച്ച് സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

TAGS: BENGALURU | BBMP
SUMMARY: Greater Bengaluru Authority governance from today

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് യുവാവ് മരിച്ചു

ബെംഗളൂരു: നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് യുവാവ് മരിച്ചു. വടക്കൻ ബെംഗളൂരുവിലെ...

യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന; ഓടാൻ ബസില്ല, സ്വകാര്യ ബസുകൾ വാടകയ്ക്കെടുക്കാൻ സർക്കാർ

ചെന്നൈ: യാത്രാത്തിരക്ക് കണക്കിലെടുത്ത് സ്വകാര്യബസുകൾ വാടകയ്‌ക്കെടുത്ത് സർവീസ് നടത്താൻ സംസ്ഥാന ട്രാൻസ്‌പോർട്ട്...

മുതിർന്ന സിപിഐ എം നേതാവ് കെ എം സുധാകരൻ അന്തരിച്ചു

കൊച്ചി: മുതിർന്ന സിപിഐ എം നേതാവ് കെ എം സുധാകരൻ (90)...

പ്രതിമാസ സെമിനാർ ഇന്ന്

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ ഇന്ന് 4 മണിക്ക്...

കണ്ണീരായി സുഹാൻ; 21 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തി

പാലക്കാട്: ചിറ്റൂരില്‍ കാണാതായ ആറ് വയസുകാരൻ സുഹാന്‍റെ മൃതദേഹം കണ്ടെത്തി. 21...

Topics

നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് യുവാവ് മരിച്ചു

ബെംഗളൂരു: നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് യുവാവ് മരിച്ചു. വടക്കൻ ബെംഗളൂരുവിലെ...

ബെംഗളൂരുവിലെ കുടിയൊഴിപ്പിക്കല്‍; കോഗിലു കോളനി  രാജ്യസഭാംഗം എ.എ റഹീം സന്ദർശിച്ചു

ബെംഗളൂരു: യെലഹങ്കയില്‍ കുടിഒഴിപ്പിക്കല്‍ നടന്ന കോഗിലു കോളനിയിലെ ചേരി പ്രദേശങ്ങൾ രാജ്യസഭാംഗം...

മെട്രോ സ്റ്റേഷനിൽ വെടിയുണ്ടയുമായി യുവാവ് പിടിയില്‍

ബെംഗളൂരു: മെട്രോ സ്റ്റേഷനിൽ പരിശോധനക്കിടെ യുവാവ് വെടിയുണ്ടയുമായി യുവാവ് പിടിയിലായി.ചിക്കമഗളൂരു സ്വദേശി...

ബെംഗളൂരു രാജ്യാന്തര ചലച്ചിത്രോത്സവം ജനുവരി 29 മുതൽ; പ്രകാശ് രാജ് ബ്രാൻഡ് അംബാസഡർ

ബെംഗളൂരു: 17-ാമത് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവം ജനുവരി 29 മുതൽ ഫെബ്രുവരി...

ക്രിസ്മസ് അവധി; ബെംഗളൂരുവില്‍ നിന്ന് കണ്ണൂരേക്കും കൊല്ലത്തെക്കും സ്പെഷ്യല്‍ ട്രെയിന്‍ 

ബെംഗളൂരു: ക്രിസ്മസ് അവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് ബെംഗളൂരുവില്‍ നിന്ന് കണ്ണൂരേക്കും കൊല്ലത്തെക്കും...

അടിയന്തര അറ്റകുറ്റപ്പണി; മെട്രോ യെല്ലോ ലൈനിൽ ഇന്ന് സർവീസുകൾ തുടങ്ങാൻ വൈകും

ബെംഗളൂരു: നമ്മ മെട്രോ യെല്ലോ പാതയിൽ അടിയന്തര അറ്റകുറ്റപ്പണിയും സിസ്റ്റം അപ്‌ഗ്രഡേഷനും...

ബെംഗളൂരു മെട്രോ; യെല്ലോ ലൈനില്‍ ജനുവരി മുതൽ കാത്തിരിപ്പ് സമയം കുറയും, ട്രെയിനുകൾ ഓരോ 8 മിനിറ്റിലും എത്തും

ബെംഗളൂരു: മെട്രോ യെല്ലോ ലൈന്‍ ട്രെയിൻ സർവ്വീസുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ ഒരുങ്ങി...

Related News

Popular Categories

You cannot copy content of this page