യുവ സംരംഭകയുടെ ആത്മഹത്യ; പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു

ബെംഗളൂരു: യുവ സംരംഭകയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കേസ് അന്വേഷിക്കാൻ കർണാടക ഹൈക്കോടതി മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന പ്രത്യേക അന്വേഷണ സംഘത്തെ (സിബിഐ) രൂപീകരിച്ചു. കോടികളുടെ ഭോവി വികസന കോർപ്പറേഷൻ അഴിമതി അന്വേഷിക്കാനെന്ന വ്യാജേന വിളിച്ച് വരുത്തി, സിഐഡി പോലീസ് അപമാനിച്ചതിനെ തുടർന്നാണ് യുവ സംരംഭകയും അഭിഭാഷകയുമായ എസ്. ജീവ ആത്മഹത്യ ചെയ്തത്. കേസിൽ അന്വേഷണം നടത്തു മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ എസ്ഐടിക്ക് കോടതി സമയപരിധി നൽകിയിട്ടുണ്ട്.
ജീവയുടെ ആത്മഹത്യാ കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ബെംഗളൂരു ബാർ അസോസിയേഷൻ സമർപ്പിച്ച ഹർജിയും, എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജീവയുടെ ആത്മഹത്യക്ക് പ്രേരണാക്കുറ്റം നേരിടുന്ന ഡിവൈഎസ്പി ബി.എം. കനകലക്ഷ്മി നൽകിയ അപേക്ഷയും പരിഗണിക്കവെയായിരുന്നു കോടതിയുടെ തീരുമാനം. ബെംഗളൂരു സി.ബി.ഐ പോലീസ് സൂപ്രണ്ട് വിനായക് വർമയുടെ നേതൃത്വത്തിലുള്ള മൂന്ന് ഉദ്യോഗസ്ഥരുടെ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുക. കർണാടക ഹോം ഗാർഡിലെ പോലീസ് സൂപ്രണ്ട് അക്ഷയ് മചീന്ദ്ര ഹക്ക്, ആഭ്യന്തര സുരക്ഷാ വിഭാഗം പോലീസ് സൂപ്രണ്ട് നിഷ ജെയിംസ് എന്നിവരാണ് എസ്ഐടിയിലെ മറ്റ് അംഗങ്ങൾ.
TAGS: KARNATAKA | HIGH COURT
SUMMARY: High court forms special team to investigate jeeva suicide



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.