വിജയപുരയിൽ വാഹനാപകടത്തിൽ മലയാളി യുവാവടക്കം രണ്ട് പേര്‍ മരിച്ചു


ബെംഗളൂരു: വടക്കൻ കർണാടകയിലെ വിജയപുരയിൽ നാല് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലയാളി ആംബുലൻസ് ഡ്രൈവറടക്കം രണ്ട് പേര്‍ മരിച്ചു. കോട്ടയം മൂലവട്ടം തടത്തിൽ കുറ്റിക്കാട്ട് വീട്ടിൽ രതീഷ് കെ. പ്രസാദ് (35), വിജയപുര മുദ്ദേബിഹൽ സ്വദേശിയായ ജവാൻ മൗനേഷ് റാത്തോഡ് (35) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാവിലെ നിദഗുണ്ടി ടൗണിന് സമീപം ദേശീയപാത 50-ൽ ലോറി വിവിധ വാഹനങ്ങളിലേക്ക് ഇടിച്ചുകയറിയാണ് അപകടം.

ഡൽഹിയിൽനിന്ന് വാങ്ങിയ സെക്കൻഡ്ഹാൻഡ് ആംബുലൻസുമായി കോട്ടയത്തേക്ക് വരുകയായിരുന്നു രതീഷ്. മൗനേഷ് ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു. ഗുജറാത്തിലെ വഡോദരയിൽനിന്ന് ബെംഗളൂരുവിലേക്ക് വരുകയായിരുന്നു ലോറി. ദേശീയപാതയിൽനിന്ന് മറ്റൊരു റോഡിലേക്ക് കടക്കാൻ ശ്രമിച്ച മൗനേഷിന്റെ ബൈക്കിലാണ് ലോറി ആദ്യം ഇടിച്ചത്. പിന്നാലെ ആംബുലൻസിന്റെ പിന്നിലും ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ ആംബുലൻസ് മുന്നിലുള്ള മറ്റൊരു ട്രക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

മൗനേഷ് സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ രതീഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.

രതീഷ് അവിവാഹിതനാണ്. അച്ഛൻ: പ്രസാദ്. അമ്മ: പൊന്നമ്മ. സഹോദരങ്ങൾ: ജിഷ, നിഷ.

അപകടത്തെത്തുടർന്ന് ദേശീയപാതയിൽ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. എസ്.പി. ലക്ഷ്മൺ നിംബാർഗി അപകടസ്ഥലം സന്ദർശിച്ചു. സംഭവത്തില്‍ നിദഗുണ്ടി പോലീസ് കേസെടുത്തു.

TAGS : |
SUMMARY : Two people, including a Malayali youth, died in a car accident in Vijayapura

 


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!