മരുന്നുകളുടെ അഭാവം; കിംസ് ആശുപത്രിയിൽ രണ്ടര വയസുകാരൻ മരിച്ചു

ബെംഗളൂരു: ആവശ്യമായ മരുന്നുകളുടെ അഭാവം കാരണം ഹുബ്ബള്ളി കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച രണ്ടര വയസുകാരൻ മരിച്ചു. അപസ്മാരം ബാധിച്ച് ചികിത്സയ്ക്കായി 16 ദിവസം മുൻപാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച രാവിലെ കുട്ടിയുടെ ആരോഗ്യത്തിൽ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നെങ്കിലും മരുന്നുകൾ ലഭ്യമല്ലാത്തതിനാൽ വൈകുന്നേരം കുട്ടി മരണപ്പെടുകയായിരുന്നു.
ഓൾഡ് ഹുബ്ബള്ളിയിലെ ആനന്ദ് നഗറിലെ താമസക്കാരായ ബഷീർ അഹമ്മദ്-നികത് ദമ്പതികളുടെ മകനാണ് മരിച്ചത്. മരുന്നുകളുടെ സ്റ്റോക്കില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചിരുന്നതായി കുട്ടിയുടെ രക്ഷിതാക്കൾ പറഞ്ഞു. മരുന്നുകൾ വളരെ ചെലവേറിയതാണ് ഇക്കാരണത്താൽ ഇവൻ പുറത്തുനിന്നു വാങ്ങാനും സാധിച്ചിരുന്നില്ലെന്ന് ഇവർ പറഞ്ഞു. സംഭവത്തിൽ കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ പോലീസ് കേസെടുത്തു.
TAGS: KARNATAKA
SUMMARY: Child under treatment for epilepsy dies due to drug shortage at KIMS



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.