കൊച്ചി: ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം സിനിമാപ്രവർത്തകരില്‍ നിന്ന് എഴുതി വാങ്ങാൻ നിർമാതാക്കളുടെ സംഘടന. സിനിമയ്‌ക്കുള്ള കരാറിനൊപ്പം സത്യവാങ്മൂലവും വാങ്ങും. ജൂണ്‍ 26 മുതല്‍ ഇത് നടപ്പിലാക്കാനാണ് തീരുമാനം. അഭിനേതാക്കളില്‍ നിന്ന് മാത്രമാണ് നിലവില്‍ സത്യവാങ്മൂലം വാങ്ങുക. അടുത്ത ഘട്ടത്തില്‍ സാങ്കേതികപ്രവർത്തകരില്‍ നിന്നും ലഹരി ഉപയോഗിക്കില്ലെന്ന് സത്യവാങ്മൂലം വാങ്ങുമെന്ന് നിർമാതാക്കള്‍ അറിയിച്ചു.
ജൂണ്‍ 26 മുതല്‍ ഇത് നടപ്പിലാക്കാനാണ് തീരുമാനം. അഭിനേതാക്കളില്‍ നിന്ന് മാത്രമാണ് നിലവില്‍ സത്യവാങ്മൂലം വാങ്ങുക. അടുത്ത ഘട്ടത്തില്‍ സാങ്കേതികപ്രവർത്തകരില്‍ നിന്നും ലഹരി ഉപയോഗിക്കില്ലെന്ന് സത്യവാങ്മൂലം വാങ്ങുമെന്ന് നിർമാതാക്കള്‍ അറിയിച്ചു. സിനിമാ ലൊക്കേഷനുകളിലെ ലഹരി ഉപയോഗം വർധിക്കുകയാണ്.
യുവഅഭിനേതാക്കള്‍ ഉള്‍പ്പെടെയുള്ളവർ ലഹരി ഉപയോഗിക്കുന്നതായി നേരത്തെ വാർത്തകള്‍ പുറത്തുവന്നിട്ടുണ്ട്. ലഹരി ഉപയോഗം കാരണം ലൊക്കേഷനില്‍ സമയത്ത് എത്താതെയും, ഷെഡ്യൂള്‍ മാറ്റുകയുമൊക്കെ ചെയ്തിട്ടുണ്ട്. തുടർന്ന് നിരവധി സാമ്പത്തിക നഷ്ടങ്ങളും ഉണ്ടാകുന്നത് പതിവാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കവുമായി നിർമാതാക്കള്‍ രംഗത്തെത്തിയത്.
SUMMARY: ‘Actors should compensate for losses incurred due to alcohol consumption’; Producers prepare to take affidavit