ബെംഗളൂരുവിലെ മോശം റോഡ് കാരണം കഴുത്തിനും നട്ടെല്ലിനും കടുത്ത വേദന; ബിബിഎംപിക്കെതിരെ പരാതിയുമായി യുവാവ്

ബെംഗളൂരു: ബെംഗളൂരുവിലെ മോശം റോഡ് കാരണം കഴുത്തിനും നട്ടെല്ലിനും കടുത്ത വേദന അനുഭവിക്കുന്നതായി യുവാവിന്റെ പരാതി. റിച്ച്മോണ്ട് ടൗണിൽ താമസിക്കുന്ന ദിവ്യ കിരണാണ് തനിക്ക് കുഴികളും വെള്ളക്കെട്ടുകളും നിറഞ്ഞ റോഡുകളിൽ ആവർത്തിച്ച് യാത്ര ചെയ്യുന്നത് ദീർഘകാല ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായതായി പരാതിപ്പെട്ടത്. ഇത് സംബന്ധിച്ച് കിരൺ ബിബിഎംപിക്കെതിരെ വക്കീൽ നോട്ടീസ് അയച്ചു. മേയ് 14നാണ് നോട്ടീസ് അയച്ചത്. തനിക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് യുവാവിന്റെ ആവശ്യം.
ആരോഗ്യം മോശമായതു കാരണം അഞ്ച് തവണ ഓര്‍ത്തോ ഡോക്ടറെ കണ്ടതായും ആശുപത്രി സന്ദര്‍ശനങ്ങൾ പതിവാണെന്നും യുവാവ് പരാതിയിൽ ചൂണ്ടിക്കാട്ടി. ദീർഘകാലമായുള്ള വേദന കാരണം ഉത്കണ്ഠ, ഉറക്കമില്ലായ്മ, മാനസിക ബുദ്ധിമുട്ട് എന്നിവയും അനുഭവപ്പെട്ടിട്ടുണ്ടെന്നു കിരണിന്‍റെ അഭിഭാഷകൻ പറഞ്ഞു. രോഗാവസ്ഥക്ക് മാത്രമല്ല, വ്യക്തിപരവും തൊഴിൽപരവുമായ ജീവിതത്തിലെ തടസങ്ങൾക്കും നഷ്ടപരിഹാരം നൽകണമെന്നും കിരൺ ആവശ്യപ്പെട്ടു. തകര്‍ന്ന റോഡുകൾ നട്ടെല്ലിന്‍റെയും കഴുത്തിന്‍റെയും അവസ്ഥ വഷളാക്കിയതിനാൽ ഓട്ടോയിലോ ഇരുചക്രവാഹനങ്ങളിലോ യാത്ര ചെയ്യാൻ കഴിയില്ലെന്നും കിരൺ പറഞ്ഞു. 15 ദിവസത്തിനുള്ളിൽ ബിബിഎംപി മറുപടി നൽകിയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് നോട്ടീസിൽ ചൂണ്ടിക്കാട്ടി. ബിബിഎംപിക്ക് നൽകിയ നോട്ടീസിന് 10,000 രൂപ ചാർജായി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
TAGS: BENGALURU | BBMP
SUMMARY: Bengaluru man sends legal notice to BBMP, seeks Rs 50 lakh compensation over bad roads



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.