Monday, September 15, 2025
24.9 C
Bengaluru

ധർമസ്ഥലയിലെ വെളിപ്പെടുത്തല്‍; മണ്ണുനീക്കി പരിശോധനയില്‍ ആദ്യ ദിനം ഒന്നും കണ്ടെത്താനായില്ല, സ്‌നാനഘട്ടിൽ കുഴിക്കൽ തുടരും

മംഗളൂരു: ധർമസ്ഥലയില്‍ പത്തുവർഷം മുമ്പ്‌ സ്‌ത്രീകളുടെ മൃതദേഹം കുഴിച്ചിട്ടതായി സാക്ഷി നടത്തിയ വെളിപ്പെടുത്തലില്‍ അനേഷണ സംഘത്തിന്റെ പരിശോധന തുടങ്ങി. സാക്ഷി കാട്ടിക്കൊടുത്ത നേത്രാവതിക്കരയിലെ സ്‌നാനഘട്ടിൽ ചൊവ്വ ഉച്ചവരെ 10 തൊഴിലാളികൾ നടത്തിയ കുഴിക്കൽ കനത്ത മഴയായതിനാൽ നിർത്തി. പിന്നീട്‌ ചെറിയ മണ്ണുമാന്തി യന്ത്രമുപയോഗിച്ച്‌ കുഴിച്ചു. ആദ്യ ഇടത്ത്‌ നാലടി വരെ കുഴിച്ചെങ്കിലും ഒന്നും കിട്ടിയില്ല. മൊത്തം 15 ഇടത്താണ്‌ പ്രത്യേക അന്വേഷക സംഘം അടയാളപ്പെടുത്തിയത്‌. പരിശോധനയ്ക്ക് പോലീസ് നായയെയും എത്തിച്ചിരുന്നു. വൈകീട്ട് ആറോടെ ആദ്യ ദിവസ പരിശോധന അവസാനിപ്പിച്ച് സാക്ഷികൂടിയായ മുൻ ശുചീകരണത്തൊഴിലാളിയെയും കൊണ്ട്‌ അന്വേഷണസംഘം മടങ്ങി. ബുധനാഴ്‌ചയും കുഴിക്കൽ തുടരും.

പുത്തൂർ അസിസ്റ്റന്റ് കമീഷണർ സ്റ്റെല്ല വർഗീസിന്റെ നിർദേശപ്രകാരമാണ്‌ 10 തൊഴിലാളികളെ ആയുധങ്ങളുമായി കുഴിക്കാൻ എത്തിച്ചത്‌. ഉഡുപ്പി ഫോറൻസിക് സംഘവും സാക്ഷിയും കനത്ത പോലീസ്‌ സുരക്ഷയിലാണ്‌ സ്‌നാനഘട്ടിൽ എത്തിയത്‌. മൃതദേഹം കുഴിച്ചിട്ടെന്ന സാക്ഷി പറയുന്ന ആദ്യ എട്ട് സ്ഥലങ്ങൾ നേത്രാവതി സ്‌നാനഘട്ടിൽത്തന്നെയാണ്‌. നാലുസ്ഥലം നദിയുടെ തീരത്തുകൂടി പോകുന്ന ദേശീയപാതയ്‌ക്ക്‌ തൊട്ടരികിലും. പതിമൂന്നാം സ്ഥലം നേത്രാവതിക്കും ആജുകുരിക്കും ഇടയിലുള്ള റോഡരികിലാണ്. കന്യാടി വനമേഖലയിലാണ് ബാക്കി രണ്ടിടങ്ങൾ.

അതേസമയം ചൊവ്വാഴ്ച കുഴിച്ച സ്ഥലത്ത് അവശിഷ്ടങ്ങൾ കണ്ടെത്താൻ സാധ്യതയില്ലെന്ന് പ്രദേശവാസികൾ പറയുന്നു. 2019-ൽ പ്രദേശത്ത് പ്രളയമുണ്ടായിരുന്നു. നേത്രാവതി പുഴ കരകവിഞ്ഞൊഴുകി സ്നാനഘട്ട് മൊത്തം തകർന്നിരുന്നു. മാത്രമല്ല ഉരുൾപൊട്ടലുണ്ടായി മണ്ണും കല്ലും പ്രദേശത്ത് വന്നടിഞ്ഞിരുന്നു. സ്‌നാനഘട്ടിന്റെ പാർക്കിങ്‌ ഏരിയക്കായി നിർമാണം നടത്തിയപ്പോഴും തെളിവുകൾ നശിച്ചിരിക്കാമെന്നും നാട്ടുകാർ പറയുന്നു. മണ്ണുനീക്കി പരിശോധിക്കുമെന്നറിഞ്ഞതോടെ നൂറുകണക്കിന് നാട്ടുകാരാണ് സ്നാനഘട്ടിൽ രാവിലെ എത്തിയത്. പോലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു.
SUMMARY: Revelation at Dharmasthala; Nothing found on the first day, digging to continue at Snanaghat

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

വഖഫ് ഭേദഗതി നിയമത്തിന് ഭാഗിക സ്റ്റേ; ഇടക്കാല ഉത്തരവുമായി സുപ്രിംകോടതി

ന്യൂഡൽഹി: വഖഫ് നിയമഭേദഗതിക്ക് സുപ്രീംകോടതിയുടെ ഭാഗിക സ്റ്റേ. വിവാദമായ വകുപ്പുകള്‍ സുപ്രീംകോടതി...

നിയമസഭാ സമ്മേളനത്തിന് തുടക്കമായി; വിവാദങ്ങള്‍ക്കിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ സഭയിലെത്തി

തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കമായി. ഒക്ടോബര്‍ 10 വരെയാണ് നിയമസഭാ...

കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റ് (ക്ലാറ്റ്) 2026: ഒക്ടോബര്‍ 31 വരെ അപേക്ഷിക്കാം

ന്യൂഡല്‍ഹി: രാജ്യത്തെ 26 ദേശീയ നിയമ സർവകലാശാലകളിലെ ബിരുദ, ബിരുദാനന്തര ബിരുദ,...

നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം; രാഹുല്‍ മാങ്കൂട്ടത്തില്‍ സഭയില്‍ വരുമോ എന്നതില്‍ ആകാംക്ഷ

തിരുവനന്തപുരം: ഭരണ-പ്രതിപക്ഷത്തിനെതിരെ നിരവധി വിവാദങ്ങൾ ഉയർന്നുനിൽക്കുന്ന അന്തരീക്ഷത്തില്‍ നിയമസഭാ സമ്മേളനത്തിന്  ഇന്ന്...

താമരശ്ശേരിയില്‍ നിന്ന് കാണാതായ 13 കാരനെ തമിഴ്നാട്ടില്‍ നിന്ന് കണ്ടെത്തി

കോഴിക്കോട്: താമരശ്ശേരിയില്‍ നിന്ന് തിരുവോണനാളില്‍ കാണാതായ 13 കാരൻ വിജിത്തിനെ തമിഴ്നാട്ടില്‍...

Topics

പൂജ, ദസറ അവധി; 20 പ്രതിദിന സ്പെഷ്യല്‍ സര്‍വീസുമായി കേരള ആർടിസി

ബെംഗളൂരു: പൂജ, ദസറ അവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് കേരളത്തിലെ വിവിധ ഭാഗങ്ങളിലേക്ക്...

ചരക്കുലോറി ഓട്ടോയിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം

ബെംഗളൂരു: നിയന്ത്രണം വിട്ട ചരക്ക് ലോറി ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് അച്ഛനും മകൾക്കും...

അറ്റകുറ്റപ്പണി: ബെംഗളൂരുവിൽ 3 ദിവസം കാവേരി ജലവിതരണം മുടങ്ങും

ബെംഗളൂരു: കാവേരി ജലവിതരണ പദ്ധതിയുടെ പമ്പിംഗ് സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ സെപ്റ്റംബർ...

ജയിലിൽ കഴിയുന്ന നടൻ ദർശൻ്റെ ഫ്ലാറ്റിൽ മോഷണം; 3 ലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി

ബെംഗളൂരു: രേണുകസ്വാമി കേസിൽ ബെംഗളൂരു സെൻട്രൽ ജയിലിൽ കഴിയുന്ന നടൻ ദർശന്റെ...

‘സൂര്യപ്രകാശം കണ്ടിട്ട് ദിവസങ്ങളായി, കൈകളിൽ ഫംഗസ് ബാധ, ജീവിതം അസഹനീയമായി’ -കുറച്ചുവിഷം തരൂവെന്ന് കോടതിയോട് കന്നഡ നടൻ ദര്‍ശന്‍

ബെംഗളൂരു: ജയിൽവാസം സഹിക്കാൻ കഴിയുന്നില്ലെന്നും കുറച്ചു വിഷംനൽകാൻ ഉത്തരവിടണമെന്നും കോടതിയോട് കന്നഡ...

നമ്മ മെട്രോ: യെല്ലോ ലൈനിൽ നാലാമത്തെ ട്രെയിന്‍ ഇന്നു മുതല്‍ സര്‍വീസ് ആരംഭിക്കും 

ബെംഗളൂരു : ബെംഗളൂരു നമ്മ മെട്രോയുടെ പുതിയ പാതയായ ആർവി റോഡിൽനിന്ന്...

മെട്രോ പിങ്ക് ലൈനിൽ സർവീസ് അടുത്തവർഷം

ബെംഗളൂരു: നമ്മ മെട്രോയുടെ നാലാമത്തെ പാതയായ പിങ്ക് ലൈനില്‍ അടുത്തവർഷം മുതല്‍...

എറണാകുളം-ബെംഗളൂരു ഇൻ്റർസിറ്റി സൂപ്പർഫാസ്റ്റ് ഇനിമുതൽ എക്സ്പ്രസ്

ബെംഗളൂരു: എറണാകുളം- ബെംഗളൂരു–എറണാകുളം സൂപ്പർഫാസ്റ്റ് ഇൻറർസിറ്റി ട്രെയിൻ ഇനി മുതൽ എക്സ്പ്രസ്...

Related News

Popular Categories

You cannot copy content of this page