ഹരിപ്പാട്: ആനയുടെ ആക്രമണത്തിൽ പരുക്കേറ്റ പാപ്പാൻ മരിച്ചു. മാവേലിക്കര കണ്ടിയൂർ ക്ഷേത്രത്തിലെ ഒന്നാംപാപ്പാൻ അടൂർ തെങ്ങമം ഗോകുലം വീട്ടിൽ മുരളീധരൻ നായർ (53) ആണ് മരിച്ചത്. പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ ഞായറാഴ്ച രാത്രി പതിനൊന്നോടെയായിരുന്നു മരണം.
ഇന്നലെ ഉച്ചയോടെ ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നിന്നും ആന ഇടയുകയായിരുന്നു. അഴിച്ചു കെട്ടാൻ ശ്രമിക്കുന്നതിന് ഇടയിലാണ് ആന രണ്ടാം പാപ്പാൻ മണികണ്ഠനെ ആക്രമിച്ചത്. പിന്നാലെ അടുത്ത ക്ഷേത്രത്തിൽ നിന്ന് എത്തിയ മുരളിയേയും ആന ആക്രമിച്ചു. ഗുരുതരമായ പരുക്കേറ്റ ഇയാൾ ഇന്നലെ രാത്രി വൈകിയാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ മണികണ്ഠൻ ചികിത്സയിൽ തുടരുകയാണ്
മദപ്പാടിനെ തുടർന്ന് മാർച്ച് മുതൽ സ്‌കന്ദനെ ആനത്തറയിൽ തളച്ചിരിക്കുകയായിരുന്നു. മദകാലം കഴിഞ്ഞതിനെ തുടർന്ന് വെറ്റിനറി ഡോക്ടറുടെ നിർദ്ദേശപ്രകാരമാണ് അഴിച്ചത്. ഹരിപ്പാട് ക്ഷേത്രത്തിൽ ആവണി ഉത്സവത്തോടനുബന്ധിച്ചുള്ള തിരുവോണനാളിലെ ആറാട്ടിനായി അഴിച്ച് ക്ഷേത്രത്തിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ആന പ്രകോപിതനായി പാപ്പാന്മാരെ ആക്രമിച്ചത്.
SUMMARY:A man who was being treated for an elephant attack died; a second man was seriously injured.