തൃശൂർ: ഷീല സണ്ണിക്കെതിരായ വ‍്യാജ ലഹരിക്കേസില്‍ മുഖ‍്യപ്രതിയായ എം.എൻ. നാരായണദാസിനെ മൂന്ന് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. സർക്കാരിന്‍റെ അപ്പീലിലാണ് ഹൈക്കോടതിയുടെ നടപടി. പ്രതിയെ കസ്റ്റഡിയില്‍ വിടേണ്ടെന്ന തൃശൂർ സെഷൻസ് കോടതി ഉത്തരവ് റദ്ദാക്കുകയും ചെയ്തു.
കേസില്‍ രണ്ടാം പ്രതിയായ ലിവിയ ജോസിനൊപ്പം ഒരുമിച്ച് ചോദ‍്യം ചെയ്യാനും പോലീസിന് അനുമതി ലഭിച്ചിട്ടുണ്ട്. ചാലക്കുടിയിലെ ബ‍്യൂട്ടി പാർലർ ഉടമയായ ഷീല സണ്ണിയെ വ‍്യാജ ലഹരിക്കേസില്‍ കുടുക്കാൻ ഗൂഡാലോചന നടത്തിയെന്നായിരുന്നു പ്രതിക്കെതിരേയുണ്ടായിരുന്ന കേസ്. കോടതിയില്‍ ഹാജരാക്കിയ നാരായണദാസിനെ റിമാൻഡ് ചെയ്തിരുന്നു.
SUMMARY: Vyaja drug case against Sheela Sunny; Accused Narayana Das remanded in police custody