ഇന്ത്യ- പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ടി-20 മത്സരങ്ങൾ നിർത്തിവെയ്ക്കും. ഒരാഴ്ചത്തേക്ക് മത്സരങ്ങൾ മാറ്റിവെയ്ക്കാനാണ് ബിസിസിഐ അറിയിച്ചു. അടിയന്തരമായി തീരുമാനം നടപ്പാക്കാനാണ് നിർദ്ദേശം. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ഇതുസംബന്ധിച്ച തീരുമാനം അന്തിമമാക്കിയത്. ഡൽഹി ക്യാപിറ്റൽസും പഞ്ചാബ് കിങ്സും തമ്മിൽ വ്യാഴാഴ്ച ധർമശാലയിൽ നടക്കേണ്ടിയിരുന്ന മത്സരം വ്യോമാക്രമണ ഭീഷണിയെ തുടർന്ന് പാതിവഴിയിൽ ഉപേക്ഷിച്ചിരുന്നു. ഈ മത്സരത്തിന്റെ പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
58 മത്സരങ്ങളാണ് സീസണിൽ ഇതുവരെ നടന്നത്. പോയന്റ് പട്ടിക ഇതേ രൂപത്തിൽ നിലനിർത്തി ഒരാഴ്ചക്ക് ശേഷം ഐപിഎൽ തുടങ്ങാനുള്ള സാധ്യതയുണ്ട്. വിദേശതാരങ്ങളെയും സപ്പോർട്ടിങ് സ്റ്റാഫുകളെയുമെല്ലാം നാട്ടിലേക്ക് തിരിച്ചയക്കും. ഇന്ന് ലക്‌നൗവില്‍ നടക്കാനിരുന്ന ആര്‍സിബി-ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് മല്‍സരം നേരത്തേ മാറ്റിവച്ചിരുന്നു. ടീമുകളുടെ സാന്നിധ്യം, കളിക്കാരുടെ ആശങ്കയും വികാരങ്ങളും, പ്രക്ഷേപകരുടെയും സ്‌പോണ്‍സര്‍മാരുടെയും ആരാധകരുടെയും അഭിപ്രായങ്ങള്‍ എന്നിവ പരിഗണിച്ച് എല്ലാ പ്രധാന പങ്കാളികളുമായും കൂടിയാലോചിച്ച ശേഷമാണ് ഐപിഎല്‍ ഗവേണിങ് കൗണ്‍സില്‍ ഈ തീരുമാനം എടുത്തതെന്ന് ബിസിസിഐ വിശദീകരിച്ചു.
TAGS: SPORTS | IPL
SUMMARY: IPL 2025 suspended indefinitely due to India-Pakistan military tensions