ബെംഗളൂരു: ഐപിഎസ് ഓഫീസർ ഡോ. കെ. രാമചന്ദ്ര റാവുവിനെ ഡയറക്ടറേറ്റ് ഓഫ് സിവിൽ റൈറ്റ്സ് എൻഫോഴ്സ്മെന്റിന്റെ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ഡിജിപി) ആയി പുനർനിയമിച്ചു. ഇക്കഴിഞ്ഞ മാർച്ചിൽ ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 14.2 കിലോഗ്രാം സ്വർണം കടത്താൻ ശ്രമിച്ചതിന് അറസ്റ്റിലായ കന്നഡ നടി റാണ്യ റാവുവിന്റെ രണ്ടാനച്ഛനും കർണാടക സ്റ്റേറ്റ് പോലീസ് ഹൗസിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ മാനേജിംഗ് ഡയറക്ടറുമായിരുന്ന രാമചന്ദ്ര റാവുവിനെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചിരുന്നു.
റാണ്യ റാവു പോലീസ് പ്രോട്ടോക്കോൾ സേവനങ്ങൾ ദുരുപയോഗം ചെയ്ത് കസ്റ്റംസ് പരിശോധന ഒഴിവാക്കിയതിന് ഡിജിപി റാങ്കിലുള്ള റാവു സഹായിച്ചിരിക്കാമെന്ന ആരോപണത്തിന് പിന്നാലെയാണ് നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചിച്ചത്. സംഭവത്തില്‍ അഡീഷണൽ ചീഫ് സെക്രട്ടറി ഗൗരവ് ഗുപ്തയുടെ നേതൃത്വത്തിൽ അന്വേഷണം നടന്നിരുന്നു. അന്വേഷണം പൂര്‍ത്തിയായ ശേഷമാണ് നിർബന്ധിത അവധി പിൻവലിക്കുകയും സര്‍ക്കാര്‍ ഡയറക്ടർ ജനറലിന് തുല്യമായ ഉയർന്ന ഡിജിപി പദവിയിലേക്ക് റാവുവിനെ നിയമിച്ചത്.
SUMMARY: Compulsory leave withdrawn; Dr. K. Ramachandra Rao IPS reappointed