Monday, September 22, 2025
27.3 C
Bengaluru

കോവിഡ് വ്യാപനം: മാർഗനിർദേശങ്ങള്‍ പുറത്തിറക്കി

ബെംഗളൂരു: രാജ്യത്ത് കോവിഡ് വീണ്ടും വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ സ്കൂളുകൾക്കും പൊതുജനങ്ങള്‍ക്കും രോഗപ്രതിരോധത്തിനുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കി കർണാടക ആരോഗ്യവകുപ്പ്.

സർക്കാർ. പനി, ചുമ, ജലദോഷം തുടങ്ങിയ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന കുട്ടികളെ രക്ഷിതാക്കളെ വിവരമറിയിച്ച് വീട്ടിലേക്ക് മടക്കിയയക്കണമെന്ന്. ഡോക്ടറുടെ നിർദേശപ്രകാരം കുട്ടികൾക്ക് ചികിത്സ ലഭ്യമാക്കണം. അസുഖം പൂർണമായും ഭേദമായാൽ‍മാത്രമേ സ്കൂളിലേക്ക് വീണ്ടും അയക്കാവൂ. അധ്യാപകർക്കോ മറ്റ് ജീവനക്കാർക്കോ രോഗലക്ഷണം കണ്ടാൽ അവരോട് നിർദിഷ്ട പ്രതിരോധമാർഗങ്ങൾ അവലംബിക്കാൻ നിർദേശിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കി. കൈകൾ ശുചിയാക്കുക പോലുള്ള കോവിഡ് പ്രതിരോധശീലങ്ങൾ ഉറപ്പുവരുത്താനും ആരോഗ്യവകുപ്പ് കമ്മിഷണർ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

പൊതുജനങ്ങള്‍ ഭയപ്പെടരുതെന്നും ജാഗ്രത പാലിക്കണം. ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങളുമായി സഹകരിക്കണം. ആൾക്കൂട്ടത്തിൽ മുഖാവരണം ധരിക്കണം. ശാരീരികാകലം പാലിക്കണം. പനിയോ ചുമയോ നെഞ്ചുവേദനയോ അനുഭവപ്പെട്ടാൽ ഉടൻചികിത്സ തേടണം. റാൻഡം പരിശോധനയുമായി സഹകരിക്കണം. 1800 425 8330 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ച് ഉപദേശങ്ങൾ തേടാം. അടിയന്തരമായി ആംബുലൻസ് ആവശ്യമായവർക്ക് 108 എന്ന നമ്പറിൽ വിളിക്കാം.

ഔദ്യോഗികമായി ലഭ്യമാക്കുന്ന വിവരങ്ങൾ അറിയണം. സ്ഥിരീകരിക്കാത്ത വിവരങ്ങൾ ഒഴിവാക്കണം. വിദേശത്തുനിന്നെത്തിയ യാത്രക്കാരെക്കുറിച്ചുള്ള വിവരങ്ങൾ ആരോഗ്യ ഉദ്യോഗസ്ഥർക്ക് കൈമാറണം. നിര്‍ദേശങ്ങളില്‍ പറയുന്നു.

അതേസമയം രോഗം ബാധിച്ച് മൈസൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 63-കാരൻ മരിച്ചു. ഇതോടെ സംസ്ഥാനത്ത് ഈവർഷം കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണംനാലായി.

<BR>
TAGS : COVID CASES, KARNATAKA
SUMMARY : Covid spread: Guidelines released

 

 

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ഡല്‍ഹി കലാപ ഗൂഢാലോചന കേസ്; ഉമര്‍ ഖാലിദ് ഉള്‍പ്പടെയുള്ള അഞ്ചുപേരുടെ ജാമ്യാപേക്ഷയില്‍ നോട്ടീസ്

ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ്...

അവതാരകന്‍ രാജേഷ് കേശവിനെ വെല്ലൂര്‍ ആശുപത്രിയിലേക്ക്  മാറ്റി

കൊച്ചി: പരിപാടിക്കിടെ കുഴഞ്ഞുവീണ് ഗുരുതരാവസ്ഥയിലായ അവതാരകന്‍ രാജേഷ് കേശവിനെ വെല്ലൂര്‍ ആശുപത്രിയിലേക്ക്...

ഷാൻ വധക്കേസ്; ആര്‍എസ്‌എസുകാരായ നാല് പ്രതികള്‍ക്ക് ജാമ്യം നല്‍കി സുപ്രിംകോടതി

ആലപ്പുഴ: ഷാൻ വധക്കേസില്‍ നാലു പ്രതികള്‍ക്ക് ജാമ്യം നല്‍കി സുപ്രിംകോടതി. അഭിമന്യു,...

കോഴിക്കോട് ഗോകുലം മാളില്‍ തീപിടിത്തം

കോഴിക്കോട്: അരയിടത്ത് പാലത്തുള്ള ഗോകുലം മാളില്‍ തീപിടിത്തം. മാളിനുള്ളിലെ നെസ്റ്റോ ഹൈപ്പര്‍...

വയനാട് പുനരധിവാസത്തിന് കേരള മുസ്‌ലിം ജമാഅത്തിൻ്റെ പിന്തുണ; രണ്ട് കോടി രൂപ മുഖ്യമന്ത്രിക്ക് കൈമാറി

തിരുവനന്തപുരം: വയനാട് ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടലിലെ ദുരിത ബാധിതതരുടെ പുനരധിവാസത്തിലേക്ക് കേരള മുസ്‌ലിം...

Topics

വനിതാ ഗസ്റ്റ് ലക്ചററെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ ഗസ്റ്റ് ലക്ചറർമാർക്കെതിരെ കേസ്

ബെംഗളൂരു: രാമനഗരയിലെ ബാംഗ്ലൂര്‍ യൂണിവേഴ്സിറ്റി ശാഖയിലെ ബിരുദാനന്തര ബിരുദ വിഭാഗത്തില്‍ ഗസ്റ്റ്...

മെട്രോ യെല്ലോ ലൈന്‍; അഞ്ചാമത്തെ ട്രെയിൻ ഉടനെത്തും, യാത്രക്കാരുടെ കാത്തിരിപ്പുസമയം വീണ്ടും കുറയും

ബെംഗളൂരു: നമ്മ മെട്രോയുടെ പുതുതായി ആരംഭിച്ച യെലോ ലൈനിലേക്കുള്ള അഞ്ചാമത്തെ മെട്രോ...

ബെംഗളൂരുവിൽ നിന്നു ബാങ്കോക്കിലേക്ക് നേരിട്ടുള്ള വിമാന സർവീസ് തുടങ്ങി

ബെംഗളൂരു: ബെംഗളൂരുവിൽ നിന്നു ബാങ്കോക്കിലേക്ക് നേരിട്ടുള്ള വിമാന സർവീസ് ആരംഭിച്ച് എയർ...

ബെംഗളൂരുവിൽ വ്യത്യസ്ത വാഹനാപകടങ്ങളിൽ രണ്ട് മരണം

ബെംഗളൂരു: ബെംഗളൂരുവില്‍ രണ്ടിടങ്ങളിലുണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളിൽ രണ്ട് പേർ മരിച്ചു. ചിക്കബസ്തി...

മലയാളി ബേക്കറി ജീവനക്കാരന്‍ ട്രെയിൻ തട്ടി മരിച്ചു

ബെംഗളൂരു: മലയാളി ബേക്കറി ജീവനക്കാരന്‍ ബെംഗളൂരുവില്‍ പാളം മുറിച്ചു കടക്കവേ ട്രെയിന്‍...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഔട്ടർ റിങ് റോഡിൽ ഒരാഴ്ചത്തേക്ക് വാഹനനിയന്ത്രണം

ബെംഗളൂരു: ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി ഔട്ടർ റിങ് റോഡില്‍ നാളെ മുതൽ...

പൂജ അവധി; കേരളത്തിലേക്ക് 25 മുതൽ ഒക്ടോബർ 27 വരെ സ്പെഷ്യൽ സർവീസുകളുമായി കർണാടക ആർടിസി 

ബെംഗളൂരു: പൂജ അവധിയോട് അനുബന്ധിച്ചുള്ള യാത്ര തിരക്ക് പരിഗണിച്ച് ഈ മാസം...

Related News

Popular Categories

You cannot copy content of this page