ന്യൂഡൽഹി: ഇന്ത്യ- ചൈന ബന്ധം ശക്തിപ്പെടുത്താൻ ഇരു രാജ്യങ്ങളും രംഗത്ത്. ചൈനക്കും ഇന്ത്യയ്ക്കുമിടയില്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ എത്രയും വേഗം പുനരാരംഭിക്കാന്‍ തീരുമാനമായതായി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുടെ ന്യൂഡല്‍ഹി സന്ദര്‍ശനത്തിന് ശേഷം ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നേരിട്ടുള്ള വിമാന സര്‍വീസ് എത്രയും വേഗം പുനരാരംഭിക്കാനും പുതുക്കിയ വ്യോമ സേവന കരാര്‍ അന്തിമമാക്കാനും തീരുമാനമായി ഇതിന്റെ ഭാഗമായി നിരവധി നടപടികളാണ് ഇരുരാജ്യങ്ങളും പ്രഖ്യാപിച്ചത്.
ഇന്ത്യയും- ചൈനയും തമ്മിലുള്ള യഥാർത്ഥ നിയന്ത്രണരേഖയിൽ കഴിഞ്ഞ ഒൻപതു മാസമായി സമാധാനവും ശാന്തതയും നിലനിൽക്കുന്നതിനാൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ പുരോഗതി പ്രകടമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ പറഞ്ഞു.
ഇരു രാജ്യങ്ങൾക്കുമിടയിൽ നേരിട്ടുള്ള വിമാന സർവ്വീസ് പുനസ്ഥാപിക്കുന്നതിനൊപ്പം, നാഥുല പാസ് അടക്കം മൂന്ന് അതിർത്തികൾ വഴിയുള്ള വ്യാപാരം വീണ്ടും ആരംഭിക്കും. ടൂറിസ്റ്റ്, ബിസിനസ് വിസകൾ വീണ്ടും നൽകിത്തുടങ്ങും. അതിർത്തിയിലെ സേന പിന്മാറ്റത്തിനുള്ള ധാരണ നടപ്പാക്കും. അതിർത്തി വ്യക്തമായി നിർണയിക്കാൻ പ്രത്യേക സമിതിക്ക് രണ്ടു രാജ്യങ്ങളും രൂപം നൽകും. സേനകൾക്കിടയിലടക്കം അതിർത്തിയിയിൽ തർക്കങ്ങൾ തീർക്കാൻ മധ്യ, കിഴക്കൻ മേഖലകളിലും സംവിധാനങ്ങൾ വരും. അജിത് ഡോവലിനു പുറമെ വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായും വാങ് യി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചകളിലാണ് നിർണായക ധാരണകളിലെത്തിയത്.
SUMMARY: Decision to resume direct flight services between India and China