ബെംഗളൂരു: ദക്ഷിണ കന്നഡയിൽ ലൈംഗികാതിക്രമത്തിനു ഇരയായ യുവതികളുടെ ഉൾപ്പെടെ നൂറോളം പേരുടെ മൃതദേഹങ്ങൾ രഹസ്യമായി കുഴിച്ചുമൂടിയിട്ടുണ്ടെന്ന വെളിപ്പെടുത്തൽ നടത്തിയ ശുചീകരണതൊഴിലാളി കോടതിയിൽ ഹാജരായി. ബൽത്തങ്ങാടി മജിസ്ട്രേട്ട് കോടതിയിലെത്തി മൊഴി നൽകിയ ഇയാൾ താൻ കുഴിച്ചിട്ടതെന്ന് അവകാശപ്പെടുന്ന മൃതദേഹത്തിന്റെ അസ്ഥിയും കോടതിയിൽ സമർപ്പിച്ചു. ഇതു തുടരന്വേഷണത്തിനായി പൊലീസിനു കൈമാറി. ശേഷിക്കുന്ന മൃതദേഹങ്ങളുടെ അവശിഷ്ടങ്ങൾ കൂടി ഇയാളുടെ സഹായത്തോടെ കണ്ടെത്തുമെന്ന് ദക്ഷിണ കന്നഡ എസ്പി ഡോ. കെ. അരുൺ അറിയിച്ചു. അഭിഭാഷകർക്കൊപ്പം മുഖം മറച്ചാണ് ഇയാൾ എത്തിയത്. പോലീസ് സംരക്ഷണം വേണമെന്ന ഇയാളുടെ ആവശ്യവും കോടതി അംഗീകരിച്ചു.
ಧರ್ಮಸ್ಥಳದ ಕಾಮಾಂಧರನ್ನ ಬಟಾಬಯಲು ಮಾಡುವ ಸಾಕ್ಷಿಯನ್ನು ನ್ಯಾಯಾಧೀಶರ ಮುಂದೆ ಹಾಜರು ಮಾಡಲಾಗಿದೆ.
ಪಾಪ ಪ್ರಜ್ಞೆ ಕಾಡಿದೆ, ಹೂತಾಕಿದ ಹೆಣಗಳನ್ನು ತೆಗೆದು ತೋರಿಸುವೆ ಎಂದಿದ್ದ ವ್ಯಕ್ತಿ ಪೋಲಿಸ್ ರಕ್ಷಣೆ ಸಮೆತ ಬೆಳ್ತಂಗಡಿ ಕೋರ್ಟ್ಗೆ ನ್ಯಾಯದ ನಿಯೋಗದೊಂದಿಗೆ ಹಾಜರಾಗಿದ್ದಾರೆ.
ಆ ಕುರಿತ ವಿಡಿಯೋ ಇಲ್ಲಿದೆ.👇#JusticeForSowjanya pic.twitter.com/eR5i2yS7mn
— Dhanalakshmi Devaraj (@DHANALAKSHMIND3) July 11, 2025
ധർമസ്ഥലയിൽ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്തിരുന്ന വ്യക്തി രഹസ്യമായി മൃതദേഹങ്ങൾ സംസ്കരിക്കാൻ കൂട്ടുനിന്നെന്നു വെളിപ്പെടുത്തി കർണാടക പൊലീസിനു കത്തയയ്ക്കുകയായിരുന്നു.1995നും 2014നും ഇടയിലാണ് സംഭവമുണ്ടായത്.
സൂപ്പർവൈസറുടെ മർദനത്തിനും ഭീഷണിക്കും വഴിപ്പെട്ട് മനസ്സില്ലാ മനസ്സോടെ താൻ മൃതദേഹങ്ങൾ കത്തിച്ച് ധർമസ്ഥലയിലെ വിവിധ ഭാഗങ്ങളിൽ മറവു ചെയ്തെന്നാണ് ഇയാൾ പറയുന്നത്. ലൈംഗികാതിക്രമത്തിനു ഇരയായ യുവതികളുടെ മൃതദേഹങ്ങളായിരുന്നു ഇതിൽ ഭൂരിഭാഗവും. സ്കൂൾ കുട്ടികളും ഉൾപ്പെട്ടിരുന്നു. 2014ൽ കുടുംബത്തിനു നേരെ ഭീഷണി ഉയർന്നതോടെ സമീപ സംസ്ഥാനത്തേക്കു രക്ഷപ്പെട്ടു. തുടർന്ന് ഒളിവിലായിരുന്നു. കുറ്റബോധം സഹിക്കാതെയാണ് ഇപ്പോൾ വെളിപ്പെടുത്തൽ നടത്തുന്നതെന്നും കത്തിൽ വ്യക്തമാക്കിയിരുന്നു.
SUMMARY: Dharmasthala mass burial case: Complainant records statement before court.