നാരായൺപുർ: ഛത്തീസ്ഗഢിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഏഴ് മാവോവാദികൾ കൊല്ലപ്പെട്ടു. നാരായൺപുർ, ദന്തേവാഡ മേഖലയിലാണ് ആക്രമണം. ജില്ലാ റിസർവ് ഗ്രൂപ്പ് (ഡി.ആർ.ജി) സേനയാണ് മാവോവാദികളുമായി ഏറ്റുമുട്ടിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഓര്‍ച്ച മേഖലയിലെ വനത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇതോടെ, സംസ്ഥാനത്ത് ഈവര്‍ഷം ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ട മാവോവാദികളുടെ എണ്ണം 125 ആയി.
നാരായൺപൂർ, കൊണ്ടഗാവ്, ദന്തേവാഡ, ജഗദൽപൂർ എന്നിവിടങ്ങളിൽ നിന്നുള്ള ഡി.ആർ.ജി സംഘവും ഐ.ടി.ബി.പി 45-ാം ബറ്റാലിയനും അബുജ്മദ് മേഖലയിലേക്ക് പോകുമ്പോൾ വെടിവെപ്പുണ്ടാകുകയായിരുന്നു. മൂന്ന് ഡി.ആർ.ജി അംഗങ്ങൾക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ ഗോബെൽ മേഖലയിലെ ആശുപത്രിയിലേക്ക് എയർലിഫ്റ്റ് ചെയ്ത് കൊണ്ടുപോയി. ആയുധങ്ങൾ പിടിച്ചെടുത്തിട്ടുണ്ടെന്നും ഓപ്പറേഷൻ തുടരുകയാണെന്നും നാരായൺപുർ പോലീസ് സൂപ്രണ്ട് പ്രഭാത് കുമാർ പറഞ്ഞു.
<BR>
TAGS : MAOIST ENCOUNTER | CHATTISGARH
SUMMARY : Encounter with forces; Seven Maoists were killed in Chhattisgarh