Tuesday, December 16, 2025
20.8 C
Bengaluru

അര്‍ജുനെ തിരിച്ചുകൊണ്ടുവരും, അര്‍ജുന്റെ മാതാപിതാക്കളെ കണ്ട് ഈശ്വര്‍ മാല്‍പെ

ബെംഗളൂരു: അങ്കോള – ഷിരൂർ ദേശീയ പാതയിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ കോഴിക്കോട്ടെ വീട്ടിലെത്തി ഈശ്വര്‍ മാല്‍പെ. സാന്ത്വന സ്പര്‍ശവുമായിട്ടാണ് അര്‍ജുന്റെ വീട്ടിലെത്തിയതെന്ന് അദ്ദേഹം പറഞ്ഞു. അര്‍ജുന്റെ കുടുംബത്തിന് ധൈര്യപകരാനെത്തിതാണ്. അര്‍ജുനെ കണ്ടെത്തണമെന്ന് അമ്മ തന്നോട് ആവശ്യപ്പെട്ടുവെന്നും മാൽപെ പറഞ്ഞു.

തിരച്ചില്‍ നടക്കുന്ന സ്ഥലത്ത് ഡ്രഡ്ജര്‍ ആവശ്യമാണ്. അതില്ലെങ്കില്‍ ഒന്നും ചെയ്യാനാവില്ല. ഒരുപാട് മണ്ണ് അവിടെയുണ്ട്. ലോറി കണ്ടെത്താനാവുമെന്നാണ് വിശ്വാസം. ചില വസ്തുക്കള്‍ അവിടെ നിന്ന് കിട്ടിയത് ആശ്വാസമാണെന്നും ഈശ്വര്‍ മാല്‍പെ പറഞ്ഞു.

90 ശതമാനത്തോളം ലോറിയുടെ അടുത്തെത്താന്‍ സാധിച്ചിട്ടുണ്ടെന്നാണ് വിശ്വാസം. ഇനിയും മണ്ണ് നീക്കാനുണ്ട്. ഡ്രഡ്ജര്‍ വന്ന് മണ്ണ് നീക്കിയാല്‍ ഉറപ്പായും ലോറി കണ്ടെത്താനാവും. എല്ലാവരുടെയും അനുമതിയുണ്ടെങ്കില്‍ മാത്രമേ അവിടെ പരിശോധന നടത്താനാവൂ എന്നും മാല്‍പെ വ്യക്തമാക്കി. അര്‍ജുന്റെ വീട്ടില്‍ അമ്മയടക്കമുള്ളവര്‍ കരയുകയാണ്. അത് വളരെ വിഷമമുണ്ടാക്കുന്ന കാര്യമാണ്. അര്‍ജുനെ എന്തായാലും കൊണ്ടുവരും. ഒരു ചെറിയ ശരീരഭാഗമാണെങ്കിലും വീട്ടിലെത്തിക്കും. തന്റെ ടീമില്‍ സ്‌കൂബാ ഡൈവര്‍മാര്‍ അടക്കം അവിടെ തിരച്ചില്‍ നടത്തുന്നുണ്ട്. അര്‍ജുനെ തിരിച്ചുകൊണ്ടുവരുമെന്നും ഈശ്വര്‍ മാല്‍പെ പറഞ്ഞു.

TAGS: ESWAR MALPE | ARJUN | LANDSLIDE
SUMMARY: Eswar malpe visits arjuns parents at kozhikod

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ഡോ. സജി ഗോപിനാഥ് ഡിജിറ്റൽ വിസി, സിസ തോമസ് കെടിയു വിസി; വി സി നിയമനത്തില്‍ സര്‍ക്കാര്‍-ഗവര്‍ണര്‍ ധാരണ

തിരുവനന്തപുരം: ഡിജിറ്റൽ, സാങ്കേതിക വൈസ് ചാൻസലർമാരെ നിയമിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ...

ഗുരുതര വീഴ്ച; മധ്യപ്രദേശില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ രക്തം സ്വീകരിച്ച നാലു കുട്ടികള്‍ക്ക് എച്ച്‌.ഐ.വി ബാധ

ഭോപ്പാല്‍: മധ്യപ്രദേശില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ചതിന് പിന്നാലെ നാല്...

തൃശൂരിൽ പ്ലസ് ടു വിദ്യാർഥിനി പൊള്ളലേറ്റു മരിച്ചു

തൃശൂർ: പെരുമ്പടപ്പ് ചെറവല്ലൂരിൽ പ്ലസ് ടു വിദ്യാർഥിനി തീപ്പൊള്ളലേറ്റ് മരിച്ചു. ചെറവല്ലൂർ...

കന്നഡ നടിയെ ഭർത്താവ് തട്ടിക്കൊണ്ടുപോയതായി പരാതി

ബെംഗളൂരു: കന്നഡ നടി ചൈത്രയെ ഭർത്താവ് തട്ടിക്കൊണ്ടുപോയതായി പരാതി. നടിയുടെ സഹോദരി...

ലോകത്തെ ഞെട്ടിച്ച സിഡ്‌നി ബോണ്ടി ബീച്ച് വെടിവെപ്പ്: അക്രമികളിൽ ഒരാൾ ഹൈദരാബാദ് സ്വദേശി

ഹൈദരാബാദ്: ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചില്‍ ഞായറാഴ്ച ജൂത ആഘോഷമായ ഹാനുക്കയുടെ ഭാഗമായ...

Topics

കന്നഡ നടിയെ ഭർത്താവ് തട്ടിക്കൊണ്ടുപോയതായി പരാതി

ബെംഗളൂരു: കന്നഡ നടി ചൈത്രയെ ഭർത്താവ് തട്ടിക്കൊണ്ടുപോയതായി പരാതി. നടിയുടെ സഹോദരി...

ശില്പ ഷെട്ടിയുടെ സഹഉടമസ്ഥതയിലുള്ള ബാസ്റ്റ്യന്‍ റസ്റ്ററന്റിനെതിരെ കേസെടുത്ത് ബെംഗളൂരു പോലീസ്

ബെംഗളൂരു: ബോളിവുഡ് നടി ശില്പ ഷെട്ടിയുടെ സഹഉടമസ്ഥതയിലുള്ള ബെംഗളൂരു ബാസ്റ്റ്യന്‍ റസ്റ്ററന്റിനെതിരെ...

ക്രിസ്മസ് അവധി: കേരളത്തിലേക്ക് കർണാടക ആർടിസിയുടെ 66 സ്പെഷ്യല്‍ സര്‍വീസുകള്‍ 

ബെംഗളൂരു: ക്രിസ്മസ് അവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് 66 സ്പെഷ്യല്‍ സര്‍വീസുകളുമായി...

ക്രിസ്തുജയന്തി ഡീംഡ് സർവകലാശാല ഔദ്യോഗിക ഉദ്ഘാടനം

ബെംഗളൂരു: ക്രിസ്തുജയന്തി ഡീംഡ് സർവകലാശാലയുടെ ഔദ്യോഗിക ഉദ്ഘാടനം സംഘടിപ്പിച്ചു. ഡിസംബർ 14,...

പോലീസിനെ കണ്ടതും നാലാം നിലയില്‍ നിന്ന് 21കാരി താഴേക്ക് ചാടി; ഗുരുതര പരുക്ക് 

ബെംഗളൂരു: ജന്മദിനപാർട്ടിക്കിടെ പോലീസ് പരിശോധനയ്ക്കെത്തിയെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നാലാം നിലയില്‍...

പുതുവർഷാഘോഷം: ബെംഗളൂരുവില്‍ സുരക്ഷ ശക്‌തമാക്കി

ബെംഗളൂരു: പുതുവർഷാഘോഷത്തിനു മുന്നോടിയായി ബെംഗളൂരുവില്‍ സുരക്ഷ നടപടികള്‍ ശക്‌തമാക്കി പോലീസ്. പാർട്ടികൾ,...

ഗ്രാമി ജേതാവ് റിക്കി കേജിന്റെ ബെംഗളൂരുവിലെ വീട്ടിൽ മോഷണം

ബെംഗളൂരു: പത്മശ്രീ ജേതാവും ഗ്രാമി അവാർഡ് ജേതാവുമായ റിക്കി കേജിന്റെ വീട്ടിൽ...

തദ്ദേശ തിരഞ്ഞെടുപ്പ്; ജയിച്ചവരില്‍ ബെംഗളൂരു മലയാളികളും

ബെംഗളൂരു: കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ജയിച്ചവരില്‍ രണ്ട് ബെംഗളൂരു മലയാളികളും. കേരളസമാജം...

Related News

Popular Categories

You cannot copy content of this page