ബെംഗളൂരു: ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലെ സ്കൂളുകളിലേക്ക് വ്യാജബോബ് ഭീഷണി സന്ദേശമയച്ച റോബോട്ടിക് എൻജിനിയറായ യുവതിയെ ബെംഗളൂരു സൈബർ പോലീസ് അറസ്റ്റുചെയ്തു. ഗുജറാത്ത് സ്വദേശി റെനെ ജോഷിൽദയാണ് (30)അറസ്റ്റിലായത്. വിവാഹാഭ്യർഥന നിരസിച്ച ആൺസുഹൃത്തിനോടുള്ള പ്രതികാരമായി അയാളെ കുടുക്കാനാന്‍ യുവതി സുഹൃത്തിന്റെ ഇ-മെയിൽ ഐഡിയിൽനിന്നാണ് ഭീഷണി സന്ദേശങ്ങൾ അയച്ചത്.
സമാനകേസിൽ ഇവരെ നേരത്തേ ഗുജറാത്ത് പോലീസ് അറസ്റ്റുചെയ്തിരുന്നു. സ്റ്റേഡിയത്തിനും വ്യാജ ബോംബ് ഭീഷണി സന്ദേശമയച്ചതായി ഇവർ പോലീസിനോട് പറഞ്ഞു. ഗുജറാത്തിൽ 21, ബെംഗളൂരുവിൽ ആറ് എന്നിങ്ങനെ സന്ദേശങ്ങൾ അയച്ചതായി പോലീസ് അന്വേഷണത്തിൽ വ്യക്തമായി.പഞ്ചാബ്, മധ്യപ്രദേശ്, തെലങ്കാന, ഹരിയാണ തുടങ്ങി 11 സംസ്ഥാനങ്ങളിലെ സ്ഥാപനങ്ങളിലേക്ക് ഇവർ വ്യാജബോംബ് ഭീഷണി ഇ മെയിൽ സന്ദേശമയിച്ചതായും പോലീസ് പറഞ്ഞു.
ബെംഗളൂരു നോർത്ത് ഡിവിഷൻ സൈബർ പോലീസ് ആണ് യുവതിയെ അറസ്റ്റുചെയ്തത്. അഹമ്മദാബാദ് സെൻട്രൽ ജയിലിൽ കഴിയുകയായിരുന്ന ഇവരെ ബോഡി വാറന്റ് മുഖേന ബെംഗളൂരുവിലെത്തിച്ച് ചോദ്യം ചെയ്തു. തുടർന്നായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്.
SUMMARY: Fake bomb threat message to schools; Robotic engineer arrested
.













