ബെംഗളൂരു: ജനതാദൾ സെക്കുലര്‍ (ജെഡിഎസ്) ദേശീയ അധ്യക്ഷനായി വീണ്ടും എച്ച്.ഡി. ദേവഗൗഡ. പാർട്ടിയുടെ കർണാടക സംസ്ഥാന അധ്യക്ഷനായി കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമി തുടരും. ബെംഗളൂരുവിലെ ജെപി ഭവനിൽ പാർട്ടിയുടെ രജത ജൂബിലി ആഘോഷത്തോടനുബന്ധിച്ച് 2 ദിവസങ്ങളിലായി നടന്ന ദേശീയ എക്സിക്യൂട്ടീവ് കൗൺസിലിലാണ് അധ്യക്ഷൻമാരെ തിരഞ്ഞെടുത്തത്.
അധ്യക്ഷ സ്‌ഥാനത്തേക്ക് കുമാരസ്വാമിയുടെ മകൻ നിഖിൽ ഗൗഡയുടെ പേരും ഉയർന്നിരുന്നെങ്കിലും സ്വജനപക്ഷപാത ആരോപണമുയരുമെന്ന കാരണത്താൽ തള്ളുകയായിരുന്നു.
ദേവഗൗഡയുടെ മറ്റൊരു മകനായ മുൻമന്ത്രിയുമായ എച്ച്.ഡി. രേവണ്ണ പാർട്ടി ഉന്നതസമിതി അംഗമാണ്. രേവണ്ണയുടെ മകൻ സൂരജ് രേവണ്ണ പ്രചാരണസമിതി അംഗവുമാണ്. രേവണ്ണയുടെ മറ്റൊരു മകനും മുൻ എംപിയുമായ പ്രജ്ജ്വൽ രേവണ്ണ ബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലാണ്. കേസിനെത്തുടർന്നായിരുന്നു പ്രജ്ജ്വൽ രേവണ്ണയെ പാർട്ടിയിൽനിന്ന് ഒഴിവാക്കിയത്.
SUMMARY: H.D. Deve Gowda is again the president of JDS,













