ബെംഗളൂരു: രാജ്യത്തേക്ക് അനധികൃതമായി കുടിയേറ്റം നടത്തിയ 10 ബംഗ്ലാദേശി പൗരന്മാർക്ക് രണ്ട് വർഷം തടവും 10,000 രൂപ വീതം പിഴയും വിധിച്ചു. ഉഡുപ്പി പ്രിൻസിപ്പൽ സീനിയർ സിവിൽ ജഡ്ജി-സി.ജെ.എം കോടതിയുടെതാണ് വിധി. ഹകീം അലി (30), എസ്.കെ. ഫാറൂഖി സുജോൺ (33), മുഹമ്മദ് ഇസ്മായിൽ ഹഖ് ഇസ്മായിൽ (29), അബ്ദുൽ കരീം (35), എം.ഡി. അബ്ദുൽ അസീസ് സലാം (34), രാജിക്കുൾ (35), എം.ഡി അലൻ അലി മുഹമ്മദ് സോജിബ് (31), അബ്ദുർറഹ്മാൻ റിമുൾ (28), മുഹമ്മദ് ഇമാം ശൈഖ് (27), മുഹമ്മദ് ജഹാംഗീർ ആലം (26) എന്നിവർക്കാണ് ശിക്ഷ വിധിച്ചത്.
2023 ഒക്ടോബർ 11ന് വടബന്ദേശ്വര ബസ് സ്റ്റാൻഡിന് സമീപം പട്രോളിങ്ങിനിടെ ഏഴ് പേര് മല്‍പേ പോലീസിന്റെ പിടിയിലായിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോൾ ഇന്ത്യയിൽ താമസിക്കാൻ അനുവദിക്കുന്ന സാധുവായ രേഖകൾ നൽകാൻ യുവാക്കൾക്ക് കഴിഞ്ഞില്ല.തുടർന്നുള്ള അന്വേഷണത്തിൽ മൂന്ന് അനധികൃത കുടിയേറ്റക്കാരെ കൂടി പിടികൂടിയതോടെ ആകെ പ്രതികളുടെ എണ്ണം പത്തായി. വ്യാജ ആധാര്‍ കാര്‍ഡുകള്‍ സ്വന്തമാക്കി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇവര്‍.
SUMMARY: Illegal encroachment; 10 Bangladeshi citizens jailed for two years














