തെഹ്റാൻ: ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനരാരംഭിക്കുന്നതിനായി ഒമാനുമായി ധാരണയിലെത്തിയെന്ന് ഇറാൻ. കപ്പലുകൾ സഞ്ചരിക്കേണ്ട പാതയുടെ ഭൂമിശാസ്ത്രപരമായ അതിരുകൾ സംബന്ധിച്ച് ഒമാനുമായി തീരുമാനമായി, കരാർ അന്തിമഘട്ടത്തിലാണ് ഇറാൻ വിദേശകാര്യ വക്താവ് ഇസ്മായിൽ ബഗായ് വ്യക്തമാക്കി. എന്നിരുന്നാലും ഹോർമുസിലൂടെ സുരക്ഷിതമായ ഗതാഗതം ഉറപ്പാക്കണമെങ്കിൽ ഇറാന്റെ തുറമുഖങ്ങൾക്ക് മേലുള്ള ന്യായമല്ലാത്ത യുഎസ് ഉപരോധം പിൻവലിക്കണമെന്നും ബഗായ് മുന്നറിയിപ്പ് നൽകി. ഇറാന്‍ തുറമുഖങ്ങള്‍ക്ക് മേല്‍ലുള്ള യുഎസ് ഉപരോധം പ്രദേശത്തെ സുരക്ഷയെ ബാധിച്ചിട്ടുണ്ടെന്നും ബഗായ് വ്യക്തമാക്കി.
ചര്‍ച്ച പുരോഗമിക്കുന്നു എന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില കുറഞ്ഞു. ഇറാന്റെ സമുദ്രാതിര്‍ത്തിയിലൂടെയുള്ള പാതക്കും ഒമാന്‍ തീരത്തോട് ചേര്‍ന്ന് അമേരിക്ക നിര്‍ദ്ദേശിച്ച തെക്കന്‍ പാതക്കും ബദലായി മിഡില്‍ കോറിഡോര്‍ സജീവമാക്കാനാണ് ലക്ഷ്യം. ഈ പാത ഇറാനും ഒമാനും ചേര്‍ന്ന് സംയുക്തമായി നിയന്ത്രിക്കണമെന്നാണ് ഇറാന്റെ നിര്‍ദേശം. ഹോര്‍മുസിലൂടെ സുരക്ഷിതമായ ഗതാഗതം ഉറപ്പാക്കുന്നതിനായി ‘മിഡില്‍ കോറിഡോര്‍’ നടപ്പാക്കുന്നതിനെ കുറിച്ചാണ് ഇറാനും ഒമാനും ചര്‍ച്ച ചെയ്യുന്നത്.
SUMMARY: Iran-Oman deal in final stages, paving way for opening of Strait of Hormuz
















