മെൻലോ പാർക്ക്: ഫേസ്ബുക്കിന്റെയും ഇൻസ്റ്റാഗ്രാമിന്റെയും മാതൃകമ്പനിയായ മെറ്റയിൽ വീണ്ടും പിരിച്ചുവിടൽ. ആദ്യഘട്ട പിരിച്ചുവിടലില്‍ ജീവനക്കാരുടെ എണ്ണത്തില്‍ 10 ശതമാനത്തെ ബാധിച്ചേക്കാമെന്നാണ് വിലയിരുത്തപ്പെടുന്നത്. കമ്പനി ഇതുവരെ കൃത്യമായ എണ്ണം വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, 2026 അവസാനം വരെ ഏകദേശം 16,000 ജീവനക്കാരെ പിരിച്ചുവിടാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ വൻതോതിലുള്ള നിക്ഷേപം നടത്തുന്നതിന്റെ ഭാഗമായാണ് ചെലവ് ചുരുക്കൽ നടപടിയെന്നാണ് സൂചന.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി മെറ്റ നടപ്പിലാക്കി വരുന്ന ‘കാര്യക്ഷമതയുടെ വർഷം’ എന്ന നയത്തിന്റെ തുടർച്ചയായാണ് ഈ നീക്കം. ഏകദേശം 6,500-ലധികം ജീവനക്കാരെ ഈ തീരുമാനം ബാധിക്കുമെന്നാണ് കണക്കാക്കുന്നത്. സാധാരണ ജീവനക്കാരെ പിരിച്ചുവിടുമ്പോഴും എഐ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനായി ശതകോടിക്കണക്കിന് ഡോളറാണ് മെറ്റ നിക്ഷേപിക്കുന്നത്.
പ്രവർത്തന ചെലവ് കുറച്ച് ആ തുക എഐ അടിസ്ഥാന സൗകര്യങ്ങൾക്കായി വിനിയോഗിക്കാനാണ് മാർക്ക് സക്കർബർഗിന്റെ തീരുമാനം. കമ്പനിയുടെ വിവിധ വിഭാഗങ്ങളിൽ പുനഃസംഘടന നടക്കും. ഇതിനകം തന്നെ പല ജീവനക്കാർക്കും ഇത് സംബന്ധിച്ച സൂചനകൾ നൽകിക്കഴിഞ്ഞു.
ഗൂഗിൾ, മൈക്രോസോഫ്റ്റ് തുടങ്ങിയ കമ്പനികളുമായി എഐ മേഖലയിൽ മത്സരിക്കാനാണ് മെറ്റയുടെ ഈ പുതിയ നീക്കം. നേരത്തെ 2022-ലും 2023-ലുമായി പതിനായിരക്കണക്കിന് ജീവനക്കാരെ മെറ്റ പിരിച്ചുവിട്ടിരുന്നു. ഐടി മേഖലയിലെ മാന്ദ്യത്തിന് പിന്നാലെ എഐയുടെ വരവ് കൂടി ആയതോടെ ടെക് ലോകത്ത് തൊഴിൽ സുരക്ഷ വലിയ ഭീഷണിയിലാണ്.
SUMMARY: Another layoff at Meta; 10 percent of employees will lose their jobs















