ചെന്നൈ: സനാതന ധർമത്തിനെതിരെ പരാമർശം നടത്തിയ നടനും മക്കള്‍ നീതിമയ്യം നേതാവുമായ കമല്‍ഹാസന് നേരെ വധഭീഷണി. കമല്‍ഹാസന്റെ കഴുത്തുവെട്ടുമെന്നാണ് ഭീഷണി. സംഭവത്തില്‍ ജൂനിയർ നടനെതിരെ പോലീസില്‍ പരാതി നല്‍കി. നടൻ രവിചന്ദ്രനാണ് വധഭീഷണി മുഴക്കിയത്.
സ്വേച്ഛാധിപത്യത്തിന്റെയും സനാതനത്തിന്റെയും ചങ്ങലകള്‍ തകർക്കാൻ കഴിയുന്ന ആയുധം വിദ്യാഭ്യാസമാണെന്നും താരം പറഞ്ഞു. താരത്തിന്റെ പരാമർശം വലിയ രീതിയില്‍ ചർച്ചയാതോടെ സംഘപരിവാർ സംഘടനകള്‍ പ്രതിഷേധവുമായെത്തി. ഇതിനു പിന്നാലെയാണ് ജൂനിയർ നടനായ രവിചന്ദ്രൻ താരത്തിനെതിരെ വധഭീഷണി മുഴക്കുകയായിരുന്നു.
സ്വകാര്യ ചാനല്‍ ചർച്ചയില്‍ വച്ച് വധഭീഷണി മുഴക്കിയെന്നാണ് ആരോപണം. താരത്തിന്റെ പരാമർശം സനാതനധർമത്തെ അവഹേളിക്കുന്ന പ്രസ്താവനയാണെന്നാണ് രവിചന്ദ്രൻ പറയുന്നത്. മക്കള്‍ നീതി മയ്യം വൈസ് പ്രസിഡന്റ് അടക്കമുള്ളവർ ഇതു ചൂണ്ടിക്കാട്ടി ചെന്നൈ പോലീസ് കമ്മിഷണർക്കു പരാതി നല്‍കി. നടനെ പാഠം പഠിപ്പിക്കുമെന്നും അദ്ദേഹത്തിന്റെ സിനിമകള്‍ തിയേറ്ററിലോ ഒടിടിയിലോ കാണരുതെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അമർ പ്രസാദ് റെഡ്ഢി ആഹ്വാനം ചെയ്തിരുന്നു.
SUMMARY: Kamal Haasan receives death threat for preaching against Sanatana Dharma