ശ്രീനഗർ: ജമ്മു കാശ്മീരിലെ നിയന്ത്രണ രേഖയ്ക്ക് സമീപം പാകിസ്ഥാന്റെ ഡ്രോൺ നീക്കങ്ങൾ ഇന്ത്യൻ സൈന്യം തകർത്തു. രാജൗരി ജില്ലയിലെ നൗഷേര സെക്ടറിൽ അതിർത്തി കടന്നെത്തിയ പാക് ഡ്രോണിന് നേരെ സൈന്യം വെടിയുതിർത്തു. അഞ്ചോളം ഡ്രോണുകള്‍ കണ്ടതായാണ് റിപ്പോര്‍ട്ട്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി അതിര്‍ത്തിയില്‍ സുരക്ഷ അതീവ ജാഗ്രതയിലാണ്. ഡ്രോണുകൾ തോക്കുകളോ മയക്കുമരുന്നുകളോ വർഷിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ സൈന്യം സ്ഥലത്ത് തെരച്ചിൽ നടത്തുകയാണ്.
ഇന്നലെ പാക് അധിന കാശ്മീരിന്റെ ഭാഗത്ത് നിന്നെത്തിയ ഒരു ഡ്രോൺ സാംബ സെക്ടറിൽ ആയുധങ്ങൾ വർഷിച്ചതായി സൈന്യം പറഞ്ഞു. ഡ്രോണുകൾക്ക് നേരെ മെഷീൻ ഗൺ പ്ര.യോഗിച്ചതായും സൈന്യം അറിയിച്ചു. ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യ നിരവധി പാകിസ്ഥാൻ ഡ്രോണുകൾ വെടിവച്ചിട്ടിരുന്നു. അതിനു ശേഷം ഡ്രോൺ സാന്നിദ്ധ്യം ഗണ്യമായി കുറഞ്ഞെങ്കിലും ഇന്ന് മാത്രം കുറഞ്ഞത് അഞ്ച് പാകിസ്ഥാൻ ഡ്രോണുകളുടെ കടന്നുകയറ്റം റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇന്ത്യൻ പ്രദേശത്ത് ആയുധങ്ങളും മയക്കുമരുന്നുകളും ഉപേക്ഷിക്കാനും സർക്കാർ സ്‌പോൺസർ ചെയ്യുന്ന ഭീകര ഗ്രൂപ്പുകളെ പിന്തുണയ്ക്കാനുമാണ് പാകിസ്ഥാൻ ഡ്രോണുകൾ ഉപയോഗിക്കുന്നത്.
കഴിഞ്ഞ ദിവസം സാംബ സെക്ടറിൽ പാക് ഡ്രോൺ വർഷിച്ച ആയുധശേഖരം സുരക്ഷാ സേന കണ്ടെത്തിയിരുന്നു. കഴിഞ്ഞ വർഷം നടന്ന ‘ഓപ്പറേഷൻ സിന്ദൂർ’ വഴി പാകിസ്ഥാന്റെ നിരവധി ഡ്രോണുകൾ ഇന്ത്യ വെടിവെച്ചിട്ടിരുന്നു. ഇതോടെ കുറഞ്ഞുവന്ന ഡ്രോൺ നീക്കങ്ങൾ ഇപ്പോൾ വീണ്ടും സജീവമാകുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. ആയുധങ്ങളോ മയക്കുമരുന്നോ അതിർത്തിയിൽ നിക്ഷേപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ സൈന്യം മേഖലയിൽ വ്യാപക തെരച്ചിൽ ആരംഭിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിതമായ നിരീക്ഷണ സംവിധാനങ്ങളും ആധുനിക ഡ്രോൺ വിരുദ്ധ സാങ്കേതികവിദ്യയും ഉപയോഗിച്ചാണ് ഇന്ത്യ ഇപ്പോൾ അതിർത്തി കാക്കുന്നത്.
SUMMARY: Pakistan’s drones again on the border; Indian Army shoots them down














