ബെംഗളൂരു: ശിവമൊഗ്ഗയിൽ പ്രേതബാധ ആരോപിച്ച് 55 വയസ്സുകാരിയെ തല്ലിക്കൊന്ന സംഭവത്തിൽ മകൻ ഉൾപ്പെടെ 3 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഗീതമ്മ(55) ആണ് മരിച്ചത്. ഇവരുടെ ദേഹത്ത് ബാധ കേറിയിട്ടുണ്ടെന്ന് ആരോപിച്ച മകൻ സഞ്ജയ് പൂജ ചെയ്യാൻ ആശ എന്ന സ്ത്രീയെ സമീപിച്ചു. തുടർന്ന് ആശയും ഭർത്താവ് സന്തോഷും ബാധ ഒഴിപ്പിക്കാൻ ഗീതമ്മയുടെ വീട്ടിലെത്തി. പിന്നാലെ പൂജാ കർമങ്ങളെന്ന പേരിൽ മർദനം തുടങ്ങി. വടി കൊണ്ട് ആവർത്തിച്ചു മർദിച്ചു, നിലത്ത് വലിച്ചിഴയ്ക്കുകയും തലയിൽ ഉൾപ്പെടെ അടിക്കുകയും ചെയ്തു. രാത്രി 9.30ഓടെ ആരംഭിച്ച മർദനം പുലർച്ചെ ഒരു മണി വരെ തുടർന്നു. തുടർച്ചയായ മർദനത്തിനൊടുവിൽ ഗീതമ്മ മരിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
SUMMARY: Woman dies after “exorcism” beating in shivamogga