കോഴിക്കോട്: കോഴിക്കോട് സർക്കാർ മെഡിക്കല്‍ കോളേജിലെ ഐസിയു പീഡനക്കേസില്‍ പ്രതിയായ ജീവനക്കാരനെ പിരിച്ചുവിട്ടു. കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ഇയാളെ പിരിച്ചു വിടാനുള്ള ശുപാർശ മെഡിക്കല്‍ കോളേജ് ഭരണ നിർവഹണ വിഭാഗം ശുപാർശ നല്‍കിയിരുന്നു. ആഭ്യന്തര അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
നീതി കിട്ടിയതില്‍ സന്തോഷം ഉണ്ടെന്ന് അതിജീവിത മാധ്യമങ്ങളോട് പറഞ്ഞു. തന്‍റെ പോരാട്ടം വിജയം കണ്ടുവെന്നും എല്ലാ സ്ത്രീകള്‍ക്കും വേണ്ടിയാണു പോരാടിയതെന്നും പിരിച്ചു വിടാനുള്ള നടപടികള്‍ പൂർത്തിയാക്കിയതായി പ്രിൻസിപ്പല്‍ അറിയിച്ചെന്നും അതിജീവിത പറഞ്ഞു. 2023 മാർച്ച് 18-നാണ് തൈറോയ്‌ഡ് ശസ്ത്രക്രിയകഴിഞ്ഞ് മെഡിക്കല്‍ കോളേജ് ഐസിയുവില്‍ പാതിമയക്കത്തില്‍ കിടക്കുകയായിരുന്ന യുവതിയെ അറ്റൻഡറായ എഎം ശശീന്ദ്രൻ പീഡിപ്പിച്ചത്.
SUMMARY: Kozhikode Medical College ICU torture case; Accused employee dismissed