Saturday, December 27, 2025
16 C
Bengaluru

എയ്റോ ഇന്ത്യ; സന്ദർശക രജിസ്ട്രേഷൻ ആരംഭിച്ചു

ബെംഗളൂരു: എയ്‌റോ ഇന്ത്യ 2025-ൻ്റെ സന്ദർശക രജിസ്‌ട്രേഷൻ ആരംഭിച്ചു. ഫെബ്രുവരിയിൽ യെലഹങ്കയിലെ എയർഫോഴ്‌സ് സ്‌റ്റേഷണിൽ അഞ്ച് ദിവസത്തേക്കാണ് പരിപാടി നടക്കുന്നത്. ബിസിനസ് ക്ലാസിനും ജനറൽ പാസിനുമുള്ള സന്ദർശക ലൈവ് രജിസ്‌ട്രേഷനാണ് ആരംഭിച്ചിരിക്കുന്നത്. എയ്‌റോ ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലൈവ് രജിസ്‌ട്രേഷൻ നടത്താം.

ഫെബ്രുവരി 10നും 14നും ഇടയിലാണ് പ്രദർശനം നടക്കുക. ജനറൽ, ബിസിനസ്, എയർ ഡിസ്‌പ്ലേ വ്യൂവിംഗ് ഏരിയ (എഡിവിഎ) എന്നിങ്ങനെ മൂന്ന് വിഭാഗത്തിലുള്ള ടിക്കറ്റുകളാണ് എയർ ഷോയ്ക്ക് ലഭ്യമാകുക. ബിസിനസ്സ് സന്ദർശക പാസുകൾ പ്രവൃത്തി ദിവസങ്ങൾക്കുള്ളതാണ്. ഇന്ത്യൻ പൗരന്മാർക്ക് 5,000 രൂപയും വിദേശ പൗരന്മാർക്ക് 150 ഡോളറുമാണ് ഇവയുടെ വില. മറ്റ്‌ ദിവസങ്ങൾക്കുള്ള ജനറൽ പാസുകൾ ഇന്ത്യൻ പൗരന്മാർക്ക് 2,500 രൂപയും വിദേശ പൗരന്മാർക്ക് 50 ഡോളറുമാണ് ടിക്കറ്റ് വില. എയർ ഡിസ്‌പ്ലേ വ്യൂവിംഗ് ഏരിയ ടിക്കറ്റുകൾക്കുള്ള ബുക്കിംഗുകൾ ആരംഭിച്ചിട്ടില്ല.

എഡിവിഎ പാസ് എയ്‌റോ ഡിസ്‌പ്ലേ വിഷ്വൽ ഏരിയയിലേക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക. പൊതു സന്ദർശക പാസ് എക്‌സിബിഷൻ ഏരിയയിലേക്കും എഡിവിഎയിലേക്കും പ്രവേശനം നൽകുന്നതാണ്. എഡിവിഎ പാസുകൾക്ക് ഇന്ത്യൻ പൗരന്മാർക്ക് 1,000 രൂപയും വിദേശ പൗരന്മാർക്ക് 50 ഡോളറുമാണ്. എല്ലാ ടിക്കറ്റ് നിരക്കുകളും ജിഎസ്ടി ഉൾപ്പെടെയുള്ളവയാണ്. രാവിലെ 9 മുതൽ വൈകിട്ട് 6 വരെയാണ് പ്രദർശനം.

TAGS: BENGALURU | AERO INDIA
SUMMARY: Visitor registration for Aero India 2025 in Bengaluru goes live

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

അതിജീവിതക്കെതിരെ അപവാദ പ്രചാരണം; ഒരാൾ കൂടി അറസ്റ്റിൽ

തൃശ്ശൂർ: നടിയെ ആക്രമിച്ച കേസിലെ അതിജീവിതക്കെതിരായ അപവാദ പ്രചരണത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ വീഡിയോ...

സിറിയയില്‍ പള്ളിയില്‍ പ്രാർഥനയ്ക്കിടെയുണ്ടായ ബോംബ് സ്ഫോടനത്തിൽ എട്ടു പേർ കൊല്ലപ്പെട്ടു

ഡമാസ്‌കസ്: സിറിയയിലെ ഹോംസ് നഗരത്തിലെ പള്ളിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ എട്ടു പേർ കൊല്ലപ്പെട്ടു....

മലയാളികുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; പാലക്കാട് സ്വദേശിനി മരണപ്പെട്ടു, രണ്ട് പേര്‍ക്ക് പരുക്ക് 

ബെംഗളൂരു: ബെംഗളൂരുവിലുള്ള ബന്ധുക്കളെ സന്ദർശിച്ച് മടങ്ങുകയായിരുന്ന മലയാളികുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട്...

‘വി.വി രാജേഷിനെ അങ്ങോട്ട് വിളിച്ചിട്ടില്ല, ഇങ്ങോട്ട് വിളിച്ചപ്പോഴാണ് അഭിനന്ദിച്ചത്’; വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫിസ്

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ മേയറും ബിജെപി നേതാവുമായ വി വി രാജേഷിനെ...

ബിപിഎൽ ഉപഭോക്താക്കൾക്ക് സൗജന്യ കുടിവെള്ളം; ജനുവരി 31 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: ബിപിഎൽ വിഭാ​ഗത്തിൽപ്പെടുന്ന ഉപഭോക്താക്കൾക്ക് കേരള വാട്ട‍ർ അതോറിറ്റി നൽകുന്ന സൗജന്യകുടിവെള്ള...

Topics

മെട്രോ സ്റ്റേഷനിൽ വെടിയുണ്ടയുമായി യുവാവ് പിടിയില്‍

ബെംഗളൂരു: മെട്രോ സ്റ്റേഷനിൽ പരിശോധനക്കിടെ യുവാവ് വെടിയുണ്ടയുമായി യുവാവ് പിടിയിലായി.ചിക്കമഗളൂരു സ്വദേശി...

ബെംഗളൂരു രാജ്യാന്തര ചലച്ചിത്രോത്സവം ജനുവരി 29 മുതൽ; പ്രകാശ് രാജ് ബ്രാൻഡ് അംബാസഡർ

ബെംഗളൂരു: 17-ാമത് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവം ജനുവരി 29 മുതൽ ഫെബ്രുവരി...

ക്രിസ്മസ് അവധി; ബെംഗളൂരുവില്‍ നിന്ന് കണ്ണൂരേക്കും കൊല്ലത്തെക്കും സ്പെഷ്യല്‍ ട്രെയിന്‍ 

ബെംഗളൂരു: ക്രിസ്മസ് അവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് ബെംഗളൂരുവില്‍ നിന്ന് കണ്ണൂരേക്കും കൊല്ലത്തെക്കും...

അടിയന്തര അറ്റകുറ്റപ്പണി; മെട്രോ യെല്ലോ ലൈനിൽ ഇന്ന് സർവീസുകൾ തുടങ്ങാൻ വൈകും

ബെംഗളൂരു: നമ്മ മെട്രോ യെല്ലോ പാതയിൽ അടിയന്തര അറ്റകുറ്റപ്പണിയും സിസ്റ്റം അപ്‌ഗ്രഡേഷനും...

ബെം​ഗളൂരു മെട്രോ; യെല്ലോ ലൈനില്‍ ജനുവരി മുതൽ കാത്തിരിപ്പ് സമയം കുറയും, ട്രെയിനുകൾ ഓരോ 8 മിനിറ്റിലും എത്തും

ബെം​ഗളൂരു: മെട്രോ യെല്ലോ ലൈന്‍ ട്രെയിൻ സർവ്വീസുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ ഒരുങ്ങി...

ക്രിസ്മസ് അവധി: ബെംഗളൂരുവിൽനിന്ന്‌ തിരുവനന്തപുരത്തേക്ക് സ്പെഷ്യല്‍ ട്രെയിന്‍

ബെംഗളൂരു: ക്രിസ്മസ് അവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക്  പരിഗണിച്ച് ബെംഗളൂരുവിൽനിന്ന്‌ തിരുവനന്തപുരത്തേക്ക് സ്പെഷ്യല്‍ ട്രെയിന്‍...

യാത്രക്കാർക്ക് ആശ്വാസം; നമ്മ മെട്രോ യെല്ലോ ലൈനിൽ പുതിയ ബസ് സ്റ്റോപ്പുകൾ

ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈന്‍ യാത്രക്കാര്‍ക്ക് ഏറെ ആശ്വാസകരമായ വാര്‍ത്ത....

Related News

Popular Categories

You cannot copy content of this page