ബെംഗളൂരു: കുടക് ജില്ലയിലെ ബസവനഹള്ളി ആദിവാസി കോളനിയിൽ മലയാളി ദളിത് യുവാവ് മര്‍ദ്ദനത്തെ തുടര്‍ന്നു മരിച്ചു. കോട്ടയം സ്വദേശി മുരളി(48)യാണ് കൊല്ലപ്പെട്ടത്. ബസവനഹള്ളി സ്വദേശി തീർത്ഥയാണ് അറസ്റ്റിലായത്.
കുറച്ച് വർഷങ്ങളായി കുടകിലെ കാപ്പിത്തോട്ടത്തിൽ ജോലിചെയ്തുവരുകയായിരുന്ന മുരളിക്ക് തന്റെ ഭാര്യ ജ്യോതിയുമായി സൗഹൃദമുണ്ടായിരുന്നതിൽ സംശയിച്ചാണ് തീർത്ഥ മുരളിയെ മര്‍ദ്ദിച്ചുകൊലപ്പെടുത്തിയത്.
വെള്ളിയാഴ്ച രാത്രിയാണ് സംഭവം. മുരളിയും ജ്യോതിയുംതമ്മിൽ സംസാരിക്കുന്നതുകണ്ട തീർത്ഥ ഇരുവരെയും ആക്രമിക്കുകയായിരുന്നു. വിറകുകൊള്ളികൊണ്ട് തലയ്ക്കടിയേറ്റ മുരളി സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരപരുക്കേറ്റ ജ്യോതി കുശാൽനഗർ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.
SUMMARY: Malayali youth killed in Kodagu; one arrested