തെഹ്‌റാൻ: അന്തരിച്ച ആയത്തുള്ള അലി ഖമനയിയുടെ പിൻഗാമിയായി അദ്ദേഹത്തിന്റെ മകൻ മോജ്തബ ഖമനയിയെ ഇറാന്റെ പുതിയ പരമാധികാര നേതാവായി തിരഞ്ഞെടുത്തു. ഇറാന്റെ പരമോന്നത സഭയായ അസംബ്ലി ഓഫ് എക്സ്പെർട്സ് ആണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഫെബ്രുവരി 28-ന് നടന്ന സൈനിക നീക്കത്തിൽ അലി ഖമനയി കൊല്ലപ്പെട്ടതിനെത്തുടർന്ന് രാജ്യം വലിയ രാഷ്ട്രീയ പ്രതിസന്ധിയിലൂടെ കടന്നുപോകവെയാണ് പുതിയ പ്രഖ്യാപനം. ഇസ്ലാമിക് വിപ്ലവത്തിന് ശേഷം അധികാരമേറ്റെടുത്ത ആയത്തുള്ള റൂഹുള്ള ഖമനയിയായിരുന്നു ആദ്യ പരമോന്നത നേതാവ്.
അലി ഖമനിയിയുടെ ആറ് മക്കളിൽ രണ്ടാമനാണ് 56കാരനായ മോജ്തബ ഖമനയി. രാജ്യത്തിന്റെ ഭരണഘടന അനുസരിച്ച് പൊതുനയങ്ങൾ പരമോന്നത നേതാവാണ് തീരുമാനിക്കുന്നത്. സായുധ സേനയ്ക്ക് പുറമേ ജുഡീഷ്യൽ സംവിധാനം, രഹസ്യാന്വേഷണം, ഔദ്യോഗിക വാർത്താ മാധ്യമങ്ങൾ എന്നിവ പരമോന്നത നേതാവിന് കീഴിലാണ്.
അതേസമയം ആയത്തൊള്ള അലി ഖമനയിയുടെ ഭൗതികശരീരം അദ്ദേഹത്തിന്റെ ജന്മനാടായ മഷാദിൽ സംസ്കരിക്കും. ഷിയാ മുസ്ലിംകളുടെ വിശുദ്ധ നഗരവും ഖമനയ്യുടെ ജന്മസ്ഥലവുമായ മഷാദിലെ ‘ഇമാം റിസ’ പള്ളിയിലായിരിക്കും സംസ്കാരം നടക്കുക. സംസ്കാര തീയതി പ്രഖ്യാപിച്ചിട്ടില്ല.ടെഹ്റാനിൽ നിന്ന് വൻ ജനപങ്കാളിത്തത്തോടെയുള്ള വിലാപയാത്രയായാണ് ഭൗതികശരീരം മഷാദിലേക്ക് എത്തിക്കുന്നത്. ഇറാനിലെമ്പാടും കനത്ത ദുഃഖാചരണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് അമേരിക്കയും ഇസ്രായേലും നടത്തിയ സംയുക്ത സൈനിക നീക്കത്തിലാണ് ഖമനയി കൊല്ലപ്പെട്ടത്. ഇത് പശ്ചിമേഷ്യയെ ഒരു പൂർണ യുദ്ധത്തിന്റെ വക്കിലെത്തിച്ചിരിക്കുകയാണ്. ഖമനയ്യുടെ വിയോഗത്തോടെ ഇറാനിൽ പുതിയ ഭരണനേതൃത്വത്തെ കണ്ടെത്താനുള്ള ശ്രമങ്ങളും അണിയറയിൽ നടക്കുന്നുണ്ട്. രാജ്യത്ത് അതീവ ജാഗ്രത തുടരുകയാണ്.
SUMMARY: Khamenei’s body will be buried in his birthplace of Mashhad; Mojtaba Khamenei becomes the new supreme leader
ഹൈദരാബാദ്: ഡൽഹി ക്യാപിറ്റൽസിനെ 47 റൺസിനു തകർത്ത് സ്വന്തം തട്ടകത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന് തകർപ്പൻ ജയം. അഭിഷേക് ശർമയുടെ തകർപ്പൻ…
വാഷിംഗ്ടൺ ഡിസി: ഇറാനുമായുള്ള വെടിനിർത്തൽ കരാർ നീട്ടുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചർച്ചകൾക്ക് കൂടുതൽ സമയം നൽകുന്നതിനായാണ് വെടിനിർത്തൽ…
തൃശ്ശൂർ: തൃശ്ശൂരിലെ വെടിക്കെട്ട് നിര്‍മാണ കേന്ദ്രത്തിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ മരിച്ചവരിൽ അഞ്ച് പേരെ തിരിച്ചറിഞ്ഞു. പഴയന്നൂർ വെണ്ണൂർ ദേശം സ്വദേശി പാറക്കണ്ടിൽ…
ബെംഗളുരു: യുവതി കാമുകനെ വീട്ടിലേക്ക് വിളിച്ച് കെട്ടിയിട്ട് തീ കൊളുത്തി കൊന്നു. ചൊവ്വാഴ്ച തെക്കൻ ബെംഗളൂരുവിലെ അഞ്ജനപുരയിലാണ് ഞെട്ടിച്ച സംഭവം…
തൃശ്ശൂർ: തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമാണ ശാലയിലെ സ്ഫോടനത്തിൽ മരണം 13 ആയി. 13 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. അവരിൽ…
ന്യൂഡൽഹി: രാജ്യത്തെ ഐഐടികളിലേക്കുള്ള പ്രവേശനത്തിനുള്ള ജെഇഇ അഡ്വാൻസ്ഡ് പരീക്ഷയ്ക്കുള്ള രജിസ്ട്രേഷൻ നടപടികൾ ഏപ്രിൽ 23-ന് ആരംഭിക്കും. ജെഇഇ മെയിൻ പരീക്ഷയിൽ യോഗ്യത…