ബെംഗളൂരു: മുഡ അഴിമതിക്കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യക്കും കുടുംബത്തിനും ക്ലീൻചിറ്റ്. ജസ്റ്റിസ് പി.എൻ. ദേശായി കമ്മിഷൻ മന്ത്രിസഭയ്ക്കുമുൻപാകെ സമർപ്പിച്ച റിപ്പോർട്ടില്‍ ഉദ്യോഗസ്ഥർക്കാണ് വീഴ്ചസംഭവിച്ചതെന്ന് പറയുന്നു. കേസിൽ നേരത്തേ സിദ്ധരാമയ്യക്കും കുടുംബത്തിനും ലോകായുക്തയും ക്ലീൻചിറ്റ് നൽകിയിരുന്നു.
സിദ്ധരാമയ്യയുടെ ഭാര്യ പാർവതിക്ക് സഹോദരൻ മല്ലികാർജുൻസ്വാമി നൽകിയ ഭൂമി മുഡ വികസനാവശ്യത്തിനായി ഏറ്റെടുത്തിരുന്നു. ഇതിനുപകരം പാർവതിക്ക് വിജയപുരയിലെ ഭൂമിനൽകി. ഈ ഭൂമിയുടെ വില കൈമാറപ്പെട്ട ഭൂമിയുടെതിനെക്കാൾ വളരെ ഉയർന്നതാണെന്നും അത് ഖജനാവിന് വലിയ നഷ്ടമുണ്ടാക്കിയെന്നുമായിരുന്നു പരാതി. ഭൂമിയിടപാടിൽ വൻ അഴിമതിനടന്നെന്ന ആരോപണം ശക്തമായതിനെത്തുടർന്ന് പാർവതി ഏറ്റെടുത്ത പ്ലോട്ടുകൾ 2024 ഒക്ടോബർ മൂന്നിന് മുഡയ്ക്ക് തിരിച്ചുനൽകി. പ്രതിപക്ഷ ആവശ്യത്തെത്തുടർന്നാണ് ആരോപണങ്ങൾ അന്വേഷിക്കാൻ റിട്ട. ജസ്റ്റിസ് പി.എൻ. ദേശായിയുടെ നേതൃത്വത്തിൽ സംസ്ഥാനസർക്കാർ ഏകാംഗ ജുഡീഷ്യൽകമ്മിഷനെ രൂപവത്കരിച്ചത്.
SUMMARY: Muda scam: Siddaramaiah and his family not guilty, says inquiry commission