കോഴിക്കോട്: മൂഴിക്കലില്‍ പെണ്‍കുട്ടിയെ കൊന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ തെളിവ് നശിപ്പിക്കാൻ ശ്രമം നടന്നെന്ന് പോലീസ്. പ്രതി അദ്നാൻ ആത്മഹത്യ ചെയ്തശേഷം ഫോണുകള്‍ കിണറ്റില്‍ എത്തിയത് എങ്ങനെയെന്ന് കണ്ടെത്താൻ കൊല്ലപ്പെട്ട നസ്രീന്റെ ബന്ധുക്കളെ പോലീസ് ചോദ്യം ചെയ്യും.
പത്താം ക്ലാസ് വിദ്യാർഥിനി നസ്രീനയെ കൊലപ്പെടുത്തിയ ശേഷം ബന്ധുവായ അദ്നാൻ ജീവനൊടുക്കിയ സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്. കേസില്‍ നിർണായകമായേക്കാവുന്ന മൊബൈല്‍ ഫോണുകള്‍ അന്വേഷണ സംഘം കണ്ടെടുത്തു. നസ്രീനയുടെ രണ്ട് ഫോണുകള്‍ ഉള്‍പ്പെടെ മൂന്ന് ഫോണുകളാണ് വീട്ടുമുറ്റത്തെ കിണറ്റില്‍ നിന്ന് ലഭിച്ചത്. ഈ ഫോണുകള്‍ കിണറ്റില്‍ എത്തിയത് എങ്ങനെയെന്നാണ് അന്വേഷണസംഘം പരിശോധിക്കുന്നത്.
അദ്നാന്റെ ഒരു ഫോണ്‍ ആത്മഹത്യ ചെയ്ത മുറിയില്‍ നിന്ന് കണ്ടെത്തിയിരുന്നു. അദ്നാൻ തന്നെ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചിരുന്നെങ്കില്‍ ഈ ഫോണ്‍ കൂടി നശിപ്പിക്കേണ്ടതാണ്. എന്നാല്‍ അതുണ്ടായില്ല. ഈ സാഹചര്യത്തിലാണ് തെളിവ് നശിപ്പിക്കാൻ കുടുംബത്തിലെ ചിലർ ശ്രമിച്ചു എന്ന് വ്യക്തമാകുന്നത്. ഇതേ തുടർന്നാണ് കുടുംബാംഗങ്ങളെ ചോദ്യം ചെയ്യാൻ അന്വേഷണസംഘം തീരുമാനിച്ചത്.
SUMMARY: Murder of 16-year-old girl in Kozhikode; Police say there was an attempt to destroy evidence
ബെംഗളൂരു: കൊടും ചൂടിൽ ഉരുകി വടക്കൻ കർണാടക. കലബുറഗിയില്‍ താപനില 44 ഡിഗ്രി സെൽഷ്യസിലേക്ക് എത്തി. കലബുറഗിയിലെ ഔറാദ് താലൂക്കിലാണ് …
മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് തുടര്‍ച്ചയായ നാലാം തോല്‍വി. ഇന്നലെ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ തോല്‍വിയാണ് മുംബൈ…
കാസറഗോഡ്: നാടിനെ വിറപ്പിച്ച റിപ്പർ ചന്ദ്രന് തൂക്കുകയർ ലഭിച്ച കേസിൽ ദൃക്‌സാക്ഷിയായിരുന്ന ആളിനെ വീട്ടിനകത്തു മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേശ്വരം,…
ന്യൂഡല്‍ഹി: ഭരണഘടന 131ാം ഭേദഗതി ബില്ല്, കേന്ദ്രഭരണ പ്രദേശ നിയമങ്ങള്‍ ഭേദഗതി ബില്ല്, മണ്ഡല പുനര്‍നിര്‍ണയ ബില്ല് എന്നിവയില്‍ ഇന്ന്…
വാഷിംഗ്ടൺ: ഇസ്രയേലും ലെബനനും തമ്മിലുള്ള സംഘർഷത്തിന് താൽക്കാലിക വിരാമം. ലെബനൻ പ്രസിഡന്റ് ജോസഫ് ഔനും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും…
ബെംഗളൂരു: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ കൈരളീ കലാ സമിതിയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനമായ കൈരളീ നിലയം സെൻട്രൽ സ്കൂളിന്…