കോഴിക്കോട്: മൂഴിക്കലില്‍ പെണ്‍കുട്ടിയെ കൊന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ തെളിവ് നശിപ്പിക്കാൻ ശ്രമം നടന്നെന്ന് പോലീസ്. പ്രതി അദ്നാൻ ആത്മഹത്യ ചെയ്തശേഷം ഫോണുകള്‍ കിണറ്റില്‍ എത്തിയത് എങ്ങനെയെന്ന് കണ്ടെത്താൻ കൊല്ലപ്പെട്ട നസ്രീന്റെ ബന്ധുക്കളെ പോലീസ് ചോദ്യം ചെയ്യും.
പത്താം ക്ലാസ് വിദ്യാർഥിനി നസ്രീനയെ കൊലപ്പെടുത്തിയ ശേഷം ബന്ധുവായ അദ്നാൻ ജീവനൊടുക്കിയ സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്. കേസില്‍ നിർണായകമായേക്കാവുന്ന മൊബൈല്‍ ഫോണുകള്‍ അന്വേഷണ സംഘം കണ്ടെടുത്തു. നസ്രീനയുടെ രണ്ട് ഫോണുകള്‍ ഉള്‍പ്പെടെ മൂന്ന് ഫോണുകളാണ് വീട്ടുമുറ്റത്തെ കിണറ്റില്‍ നിന്ന് ലഭിച്ചത്. ഈ ഫോണുകള്‍ കിണറ്റില്‍ എത്തിയത് എങ്ങനെയെന്നാണ് അന്വേഷണസംഘം പരിശോധിക്കുന്നത്.
അദ്നാന്റെ ഒരു ഫോണ്‍ ആത്മഹത്യ ചെയ്ത മുറിയില്‍ നിന്ന് കണ്ടെത്തിയിരുന്നു. അദ്നാൻ തന്നെ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചിരുന്നെങ്കില്‍ ഈ ഫോണ്‍ കൂടി നശിപ്പിക്കേണ്ടതാണ്. എന്നാല്‍ അതുണ്ടായില്ല. ഈ സാഹചര്യത്തിലാണ് തെളിവ് നശിപ്പിക്കാൻ കുടുംബത്തിലെ ചിലർ ശ്രമിച്ചു എന്ന് വ്യക്തമാകുന്നത്. ഇതേ തുടർന്നാണ് കുടുംബാംഗങ്ങളെ ചോദ്യം ചെയ്യാൻ അന്വേഷണസംഘം തീരുമാനിച്ചത്.
SUMMARY: Murder of 16-year-old girl in Kozhikode; Police say there was an attempt to destroy evidence
















