ന്യൂഡല്‍ഹി: നിമിഷ പ്രിയ കേസിൽ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നിൽ നിന്ന് മാധ്യമങ്ങളെ വിലക്കണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. ഇവാഞ്ചലിസ്റ്റും ഗ്ലോബൽ പീസ് ഇനിഷ്യേറ്റിവ് സംഘടന സ്ഥാപകനുമായ ഡോ. കെ എ പോളാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഈ മാസം 24നോ, 25നോ നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുമെന്നും മൂന്ന് ദിവസം ഇത് സംബന്ധിച്ച വാർത്ത നൽകരുതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണം എന്നും ആവശ്യപ്പെട്ടാണ് പോൾ കോടതിയില്‍ നേരിട്ട് ഹര്‍ജി നല്‍കിയിരിക്കുന്നത്.
യെമനില്‍ വളരെ സെന്‍സിറ്റീവായ ചര്‍ച്ചകള്‍ നടക്കുകയാണെന്ന് കെ എ പോള്‍ വാദിച്ചു. ഞങ്ങള്‍ പണം വാങ്ങിയെന്നും മറ്റും ചിലര്‍ പ്രചരിപ്പിക്കുന്നു. ആരില്‍ നിന്നും ഒരു ഡോളര്‍ പോലും വാങ്ങിയിട്ടില്ല. നിമിഷയുടെ വധശിക്ഷ ഈ മാസം 24നോ 25നോ യെമന്‍ നടപ്പാക്കും. അതിന്റെ ഇടയില്‍ നിമിഷയെ രക്ഷിക്കാനുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്. അതിനാല്‍, മാധ്യമങ്ങളെ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് തടയണമെന്നും കെ എ പോള്‍ ആവശ്യപ്പെട്ടു. നിമിഷ പ്രിയ പറഞ്ഞിട്ടാണ് താൻ കോടതിയിൽ എത്തിയതെന്നും പോൾ പറഞ്ഞു..
ഹർജി തിങ്കളാഴ്ച പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. നിമിഷ പ്രിയയെ സംബന്ധിച്ച വാര്‍ത്തകള്‍ തടയണമെന്ന ആവശ്യത്തില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രിംകോടതി നോട്ടിസ് അയച്ചു.
SUMMARY: Nimisha Priya case; KA Paul files petition in Supreme Court seeking to stop media reports