ബെംഗളൂരു: ബസവേശ്വര നഗറിൽ സിഗ്നലിൽ ബൈക്ക് നിർത്തിയതുമായി ബന്ധപ്പെട്ട തർക്കത്തിൽ ഓൺലൈൻ ഭക്ഷണ വിതരണ ജീവനക്കാരനെ മൂന്നംഗ സംഘം ക്രൂരമായി മർദിച്ചു.
മോഡി ആശുപത്രി ജംക്ഷനിലെ ട്രാഫിക് സിഗ്നലിൽ ഞായറാഴ്ച രാത്രിയാണ് സംഭവം. സിഗ്നലിൽ ചുവന്ന ലൈറ്റ് തെളിഞ്ഞതോടെ ജീവനക്കാരൻ ബൈക്ക് നിർത്തി. പിന്നാലെ വന്ന കാർ യാത്രക്കാർ ബൈക്ക് മുന്നോട്ടു എടുക്കാൻ ആവശ്യപ്പെട്ടു. എന്നാൽ സിഗ്നൽ മാറാതെ വണ്ടിയെടുക്കാനാകില്ലെന്ന് ജീവനക്കാരൻ പറഞ്ഞു. ഇതോടെ ക്ഷുഭിതരായ കാറിലെ മൂന്നംഗ സംഘം പുറത്തിറങ്ങി ജീവനക്കാരനെ മർദിക്കുകയായിരുന്നു. ശേഷം ഗുരുതരമായി പരുക്കേറ്റ ജീവനക്കാരനെ റോഡരികിൽ ഉപേക്ഷിച്ച ശേഷം അക്രമികൾ രക്ഷപ്പെട്ടു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.
സംഭവത്തിൽ ബസവേശ്വരനഗർ പൊലീസിനു ജീവനക്കാരൻ പരാതി നൽകിയിട്ടുണ്ട്. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
SUMMARY: Online delivery agent was brutally assaulted in Bengaluru for stopping at a traffic signal.