ന്യൂഡൽഹി: വാഹനത്തില്‍ ഫാസ്ടാഗ് ഇല്ലാത്തവരില്‍ നിന്നും, അസാധുവായ ഫാസ്ടാഗ് ഉണ്ടായിരുന്നവരില്‍ നിന്നും ഈടാക്കിയിരുന്ന പിഴ തുക കുറയ്ക്കാന്‍ തീരുമാനം. ഇത്തരക്കാരില്‍ നിന്നും നേരത്തെ ഇരട്ടി ടോള്‍ ചാര്‍ജായിരുന്നു ഈടാക്കിയിരുന്നത്. എന്നാല്‍ നവംബര്‍ പതിനഞ്ച് മുതല്‍ യുപിഐ ഉപയോഗിച്ച് ടോള്‍ നിരക്കിന്റെ 1.25 അടച്ചാല്‍ മതിയാകുമെന്നാണ് റിപ്പോര്‍ട്ട്.
നിലവില്‍ ടോള്‍ പിരിവിന്റെ ഏകദേശം 98 ശതമാനവും ഫാസ്ടാഗ് വഴിയാണ് നടക്കുന്നത്. എന്നാല്‍ സാധുവായ ഫാസ്ടാഗ് ഉണ്ടായിരുന്നിട്ടും, ടോള്‍ പിരിവ് കേന്ദ്രത്തിലെ സാങ്കേതിക പ്രശ്‌നം മൂലം ടോള്‍ അടയ്ക്കാന്‍ കഴിയുന്നില്ലെങ്കില്‍ പണമടയ്ക്കാതെ തന്നെ അത്തരം യാത്രക്കാരെ ടോള്‍ പ്ലാസ കടക്കാന്‍ അനുവദിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ പ്രോത്സാഹിപ്പിക്കുക, ടോള്‍ പ്ലാസകളിലെ കാത്തിരിപ്പ് സമയം കുറയ്ക്കുക തുടങ്ങിയ ലക്ഷ്യങ്ങളും ഈ നീക്കത്തിന് പിന്നിലുണ്ട്. തിരക്ക് കുറയ്ക്കാനും ടോള്‍ പിരിവ് കൂടുതല്‍ സുഗമമാക്കാനും ഇത് സഹായിക്കുമെന്നാണ് പ്രതീക്ഷ.
SUMMARY: Order brings relief to users without FASTag