തിരുവനന്തപുരം: ലൈംഗിക പീഡന ബലാത്സംഗ കേസിൽ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിർണായക ദിനം. രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യേപക്ഷ ഇന്ന് കോടതി പരിഗണിക്കും. തിരുവനന്തപുരം പ്രിൻസിപ്പിൽ സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്.
ആദ്യ കേസിൽ ഈ മാസം 15 വരെ ഹൈക്കോടതി അറസ്റ്റ് തടഞ്ഞെങ്കിലും രണ്ടാമത്തെ കേസിൽ ഒരു കോടതിയും ഇതുവരെ അറസ്റ്റ് തടഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ ഇന്ന് പരിഗണിക്കുന്ന രണ്ടാമത്തെ കേസ് രാഹുലിനും പോലീസിനും പ്രോസിക്യൂഷനും വലിയ വെല്ലുവിളിയാണ്.
ഊരും പേരുമില്ലാത്ത പരാതി രാഷ്ട്രീയ പ്രേരിതമെന്നാണ് രാഹുലിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. കേസ് പരിഗണിച്ച അഡി. ജില്ലാ സെഷൻസ് കോടതി ജഡ്ജി എ.അനസ് തുടർവാദം ഇന്ന് നടത്താനായി മാറ്റിവയ്ക്കുകയായിരുന്നു.
അതേസമയം ഒളിവിൽ തുടരുന്ന രാഹുലിനെ കണ്ടെത്താനായി ബെംഗളൂരുവിലേക്ക് പുതിയ അന്വേഷണ സംഘം ഇന്നലെ തിരിച്ചിരുന്നു. പത്ത് ദിവസമായി ഒളിവിൽ തുടരുന്ന ഒരു എം എൽ എയെ കേരള പോലീസിന് പിടിക്കാനാകാത്തത് വലിയ ചർച്ചയായിട്ടുണ്ട്.
SUMMARY: Rape case; Rahul Mangkuttathil’s anticipatory bail plea to be considered today














