Sunday, September 21, 2025
24.8 C
Bengaluru

സ്‌കൂള്‍ ഗ്രൗണ്ടില്‍ കണ്ടെത്തിയത് പുരുഷന്റെ അസ്ഥികൂടമെന്ന് റിപ്പോര്‍ട്ട്; അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

കോട്ടയം: കോട്ടയം ആർപ്പൂക്കരയില്‍ വൊക്കേഷണല്‍ ഹയർ സെക്കന്‍ഡറി സ്കൂളിന്‍റെ ഗ്രൗണ്ടിന്‍റെ നിന്ന് കണ്ടെത്തിയ അസ്ഥികൂടങ്ങങ്ങളെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങള്‍ പുറത്ത്. അസ്ഥികൂടങ്ങള്‍ മുപ്പത് വയസിന് മുകളില്‍ പ്രായമുള്ള പുരുഷന്റേതാണെന്നാണ് പ്രാഥമിക ഫോറന്‍സിക് റിപ്പോര്‍ട്ട്. വിശദമായ പരിശോധയ്ക്കായി അസ്ഥിക്ഷണങ്ങള്‍ തിരുവനന്തപുരത്തെ ലാബിലേക്ക് അയക്കും. ഇവിടെ വെച്ച്‌ വിശദമാ ശാസ്ത്രീയ പരിശോധനകള്‍ക് നടത്തും.

അസ്ഥികളുടെ പ്രാഥമിക പരിശോധന ഇന്നലെ തന്നെ കോട്ടയം മെഡിക്കല്‍ കല്ലജ് ആശുപത്രിയില്‍ നടത്തിയിരുന്നു. വിശദമായ പോസ്റ്റ്മോർട്ടവും നടന്നു. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇതുമായി ബന്ധപ്പെട്ട് ഗാന്ധിനഗർ, ഏറ്റുമാനൂർ, കുമാരകം, കോട്ടയം ഈസ്റ്റ്‌, കോട്ടയം വെസ്റ്റ് തുടങ്ങിയ പോലീസ് സ്റ്റേഷൻ പരിധിയില്‍ നിന്നും കാണാതായ ആളുകളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

വെള്ളിയാഴ്ച വൈകീട്ട് ആർപ്പൂക്കര അമ്പലക്കവല മെഡിക്കല്‍ കോളേജ് വൊക്കേഷണല്‍ ഹയർ സെക്കൻഡറി സ്കൂളിന് സമീപം ഗ്രൗണ്ടില്‍ കളിക്കാനെത്തിയ വിദ്യാർഥികളാണ് അസ്ഥികൂട അവശിഷ്ടങ്ങള്‍ കണ്ടത്. കുറ്റിക്കാട്ടിലേക്ക് തെറിച്ചുപോയ ഫുട്ബോള്‍ തിരയാൻ കയറിയപ്പോഴായിരുന്നു കുട്ടികള്‍ അസ്ഥികള്‍ കണ്ടത്. തുടർന്ന് വിവരം ഗാന്ധിനഗർ പോലീസില്‍ അറിയിക്കുകയായിരുന്നു.

അസ്ഥികൂടത്തിന് സമീപം വെള്ളമുണ്ടും കണ്ടെത്തി. മുഴുവൻ അസ്ഥിഭാഗങ്ങളും തന്നെ സംഭവസ്ഥലത്തു നിന്നും പോലീസിന് ലഭിച്ചിട്ടുണ്ട്. പ്രാഥമിക പരിശോധനയില്‍ കൊലപാതകത്തിലേയ്ക്കെത്തുന്ന തെളിവുകളോ, പരുക്കുകളോ അസ്ഥികൂടത്തില്‍ കണ്ടെത്താനായിട്ടില്ലന്ന് പോലീസ് പറഞ്ഞു. വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമെ ഇതുസംബന്ധിച്ച്‌ അന്തിമനിഗമനത്തിലെത്താനാകു. സംഭവസ്ഥലത്ത്തന്നെ മൃതദേഹം അഴുകി അസ്ഥിതെളിഞ്ഞതല്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

SUMMARY: Report says skeleton of a man found on school grounds; Police intensify investigation

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ദ്വാരപാലക ശില്‍പ്പത്തിന്റെ സ്വര്‍ണപ്പാളികള്‍ സന്നിധാനത്ത് തിരിച്ചെത്തിച്ചു

പത്തനംതിട്ട: അറ്റക്കുറ്റപ്പണികള്‍ക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയ ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളുടെ സ്വർണപ്പാളികള്‍ തിരിച്ചെത്തിച്ചു....

മുൻ ജമ്മു താരം മിഥുൻ മൻഹാസ് ബിസിസിഐ പ്രസിഡന്റാകും

ന്യൂഡൽഹി: മുൻ ഇന്ത്യൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരം മിഥുൻ മൻഹാസ്...

മണിപ്പുരിൽ സൈനികരെ ആക്രമിച്ച സംഭവം: രണ്ട് പേർ പിടിയിൽ

ഇംഫാൽ: മണിപ്പൂരിൽ അസം റൈഫിൾസിന് നേരെ നടന്ന ആക്രമണത്തിൽ രണ്ടു പേർ...

കാട്ടാനയുടെ ചവിട്ടേറ്റ് സ്‌കൂട്ടർ യാത്രക്കാരന് പരുക്ക്

തിരുവനന്തപുരം: തിരുവനന്തപുരം പാലോട് കാട്ടാനയുടെ ചവിട്ടേറ്റ് യുവാവിന് ഗുരുതര പരുക്ക്. തിരുവനന്തപുരം...

സിപിഐ 25-ാം പാർട്ടി കോൺഗ്രസ്സിന് ഇന്ന് ചണ്ഡീഗഢിൽ തുടക്കം

മൊഹാലി: സിപിഐയുടെ 25-ാം പാർട്ടി കോൺഗ്രസ്സ് ചണ്ഡീഗഢിൽ ഇന്ന് ആരംഭിക്കും. ആയിരക്കണക്കിന്...

Topics

മെട്രോ യെല്ലോ ലൈന്‍; അഞ്ചാമത്തെ ട്രെയിൻ ഉടനെത്തും, യാത്രക്കാരുടെ കാത്തിരിപ്പുസമയം വീണ്ടും കുറയും

ബെംഗളൂരു: നമ്മ മെട്രോയുടെ പുതുതായി ആരംഭിച്ച യെലോ ലൈനിലേക്കുള്ള അഞ്ചാമത്തെ മെട്രോ...

ബെംഗളൂരുവിൽ നിന്നു ബാങ്കോക്കിലേക്ക് നേരിട്ടുള്ള വിമാന സർവീസ് തുടങ്ങി

ബെംഗളൂരു: ബെംഗളൂരുവിൽ നിന്നു ബാങ്കോക്കിലേക്ക് നേരിട്ടുള്ള വിമാന സർവീസ് ആരംഭിച്ച് എയർ...

ബെംഗളൂരുവിൽ വ്യത്യസ്ത വാഹനാപകടങ്ങളിൽ രണ്ട് മരണം

ബെംഗളൂരു: ബെംഗളൂരുവില്‍ രണ്ടിടങ്ങളിലുണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളിൽ രണ്ട് പേർ മരിച്ചു. ചിക്കബസ്തി...

മലയാളി ബേക്കറി ജീവനക്കാരന്‍ ട്രെയിൻ തട്ടി മരിച്ചു

ബെംഗളൂരു: മലയാളി ബേക്കറി ജീവനക്കാരന്‍ ബെംഗളൂരുവില്‍ പാളം മുറിച്ചു കടക്കവേ ട്രെയിന്‍...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഔട്ടർ റിങ് റോഡിൽ ഒരാഴ്ചത്തേക്ക് വാഹനനിയന്ത്രണം

ബെംഗളൂരു: ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി ഔട്ടർ റിങ് റോഡില്‍ നാളെ മുതൽ...

പൂജ അവധി; കേരളത്തിലേക്ക് 25 മുതൽ ഒക്ടോബർ 27 വരെ സ്പെഷ്യൽ സർവീസുകളുമായി കർണാടക ആർടിസി 

ബെംഗളൂരു: പൂജ അവധിയോട് അനുബന്ധിച്ചുള്ള യാത്ര തിരക്ക് പരിഗണിച്ച് ഈ മാസം...

ഓടിക്കൊണ്ടിരുന്ന ബിഎംടിസി ബസിന് തീപിടിച്ചു

ബെംഗളൂരു: ഓടിക്കൊണ്ടിരിക്കുന്ന ബിഎംടിസി ബസിന് തീ പിടിച്ചു മജസ്റ്റിക്കിൽ നിന്നും കാടുഗോടിയിലേക്ക്...

Related News

Popular Categories

You cannot copy content of this page