ബെംഗളൂരു: അങ്കോള – ഷിരൂർ ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടി തിരച്ചിലിനുള്ള ഡ്രഡ്ജര്‍ ചൊവ്വാഴ്ച്ച എത്തിക്കും. ഗോവയില്‍ നിന്ന് ഡ്രഡ്ജര്‍ വെസല്‍ ചൊവ്വാഴ്ച പുറപ്പെടാനാണ് തീരുമാനം. ചൊവ്വാഴ്ച വെസല്‍ ഷിരൂരിനടുത്തുള്ള തുറമുഖമായ കാര്‍ബാറില്‍ എത്തിച്ചേരും. കാര്‍വാറില്‍ നിന്ന് ഷിരൂരിലേക്കുള്ള യാത്ര കാലാവസ്ഥ നിരീക്ഷിച്ച ശേഷമായിരിക്കും.
ഗംഗാവലി പുഴയില്‍ അര്‍ജുനും ലോറിക്കുമായുള്ള ഡ്രഡ്ജര്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ എന്ന് തുടങ്ങാനാകുമെന്ന് ഇപ്പോള്‍ കൃത്യമായി പറയാനാവില്ലെന്നും കമ്പനി എം. ഡി. മഹേന്ദ്ര ദോഗ്രെ പറഞ്ഞു. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ഓഗസ്റ്റ് 16 നായിരുന്നു ഗാംഗാവലി പുഴയില്‍ തിരച്ചില്‍ ദൗത്യം നിര്‍ത്തി വെച്ചത്. കാലാവസ്ഥ പ്രതികൂലമായതിനെ തുടർന്ന് തിരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു.
തുടര്‍ന്ന് അര്‍ജുന്റെ മാതാപിതാക്കള്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ട് തിരച്ചിൽ പുനരാരംഭിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ച് തിരച്ചില്‍ പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
TAGS: ARJUN | LANDSLIDE
SUMMARY: Rescue mission for Arjun, drudger to be bought by tuesday