Thursday, December 25, 2025
23.1 C
Bengaluru

സ്റ്റാർട്ടപ്പുകൾക്ക് പ്രോത്സാഹനം; സർജാപുരയിൽ സ്വിഫ്റ്റ് സിറ്റി വരുന്നു

ബെംഗളൂരു: സർജാപുരയിൽ സ്വിഫ്റ്റ് സിറ്റി വികസിപ്പിക്കാൻ പദ്ധതിയുമായി സംസ്ഥാന സർക്കാർ. ഇലക്‌ട്രോണിക് സിറ്റിക്കും ഐടിപിഎല്ലിനും ശേഷം സംസ്ഥാനത്തെ മൂന്നാമത്തെ പ്രധാന ആസൂത്രിത വ്യവസായ കേന്ദ്രമായി സ്വിഫ്റ്റ് സിറ്റി മാറുമെന്ന് വ്യവസായ മന്ത്രി എം. ബി. പാട്ടീൽ പറഞ്ഞു.  സ്റ്റാർട്ടപ്പുകൾ, വർക്ക്‌സ്‌പെയ്‌സ്, ഇന്നൊവേഷൻ, ഫിനാൻസ്, ടെക്‌നോളജി എന്നിവയിൽ പ്രോജക്റ്റ് ശ്രദ്ധ കേന്ദ്രീകരിക്കും. പുതിയ പദ്ധതിയുടെ വരവോടെ സർജാപുരയിൽ കൂടുതൽ സ്റ്റാർട്ടപ്പ് വ്യവസായങ്ങൾ ഉയരും.

ബെംഗളൂരുവിൽ ആയിരക്കണക്കിന് കമ്പനികൾ ഉണ്ടെങ്കിലും, നന്നായി ആസൂത്രണം ചെയ്ത വർക്ക്‌സ്‌പെയ്‌സിൻ്റെ അഭാവം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഇതു പരിഹരിക്കുന്നതിനായി സർജാപുരയിൽ 150 അടി വീതിയുള്ള കണക്റ്റിംഗ് റോഡുകൾ നൽകുകയും റെസിഡൻഷ്യൽ ക്ലസ്റ്ററുകളും സ്കൂളുകളും ഉൾപ്പെടെ ലോകോത്തര സൗകര്യങ്ങൾ ഉറപ്പാക്കുകയും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. സർജാപുര ഇൻഡസ്ട്രിയൽ ഏരിയയിൽ 1000 ഏക്കറിലധികം ഭൂമി പദ്ധതിക്കായി നീക്കിവച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചെറുകിട, ഇടത്തരം സ്റ്റാർട്ടപ്പുകൾക്ക് 5,000 മുതൽ 20,000 ചതുരശ്ര അടി വരെയുള്ള സ്ഥലങ്ങൾ പാട്ടത്തിനോ വിൽപ്പനയിലൂടെയോ നിക്ഷേപം പങ്കിടുന്ന മോഡലുകളിലൂടെയോ ലഭ്യമാകുമെന്ന് മന്ത്രി പറഞ്ഞു. ബെംഗളൂരുവിനെ ഇതിനകം സിലിക്കൺ സിറ്റിയായി അംഗീകരിച്ചിട്ടുണ്ടെങ്കിലും, ഇത്തരമൊരു അംഗീകാരം സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. ഇതിനായി വിജയപുരയിലും ഹുബ്ബള്ളി-ധാർവാഡിലും ഉൾപ്പെടെ അഞ്ച് മിനി ക്വിൻ സിറ്റികൾ വികസിപ്പിക്കാൻ സർക്കാർ പദ്ധതിയിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

TAGS: BENGALURU | SWIFT CITY
SUMMARY: SWIFT City in Sarjapura next in pipeline for Bengaluru

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

കേരളത്തില്‍ നിന്നുള്ള അല്‍ഹിന്ദ് എയറിനൊപ്പം ഫ്‌ലൈ എക്‌സ്പ്രസിനും ശംഖ് എക്‌സ്പ്രസിനും അനുമതി; ഇന്ത്യൻ ആകാശത്ത് മൂന്ന് പുതിയ വിമാന കമ്പനികൾ കൂടി

ന്യൂഡല്‍ഹി: ഇന്ത്യന്‍ ആകാശത്ത് മത്സരത്തിന് വഴിയൊരുക്കി മൂന്ന് പുതിയ വിമാനക്കമ്പനികള്‍ കൂടി...

കേരളത്തിലേക്ക് പുറപ്പെട്ട കർണാടക ആർടിസി ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ടു; ഡ്രൈവർ മരിച്ചു

ബെംഗളൂരു: കേരളത്തിലേക്ക് പുറപ്പെട്ട കർണാടക ആർടിസി ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ട് ഡ്രൈവർ...

കേരള ഫുട്ബോൾ‌ മുൻതാരം എ ശ്രീനിവാസൻ അന്തരിച്ചു

കണ്ണൂർ: കെഎപി നാലാം ബറ്റാലിയൻ കമണ്ടാന്റും കേരളാ ഫുട്‌ബോളിന്റെ സൂപ്പർ താരവുമായിരുന്ന...

കാർ അപകടം; മൂന്ന് പേർ മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരുക്ക്

ബെംഗളൂരു: ബെല്ലാരി തെക്കലക്കോട്ടയ്ക്ക് സമീപം കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ...

Topics

ബെംഗളൂരു രാജ്യാന്തര ചലച്ചിത്രോത്സവം ജനുവരി 29 മുതൽ; പ്രകാശ് രാജ് ബ്രാൻഡ് അംബാസഡർ

ബെംഗളൂരു: 17-ാമത് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവം ജനുവരി 29 മുതൽ ഫെബ്രുവരി...

ക്രിസ്മസ് അവധി; ബെംഗളൂരുവില്‍ നിന്ന് കണ്ണൂരേക്കും കൊല്ലത്തെക്കും സ്പെഷ്യല്‍ ട്രെയിന്‍ 

ബെംഗളൂരു: ക്രിസ്മസ് അവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് ബെംഗളൂരുവില്‍ നിന്ന് കണ്ണൂരേക്കും കൊല്ലത്തെക്കും...

അടിയന്തര അറ്റകുറ്റപ്പണി; മെട്രോ യെല്ലോ ലൈനിൽ ഇന്ന് സർവീസുകൾ തുടങ്ങാൻ വൈകും

ബെംഗളൂരു: നമ്മ മെട്രോ യെല്ലോ പാതയിൽ അടിയന്തര അറ്റകുറ്റപ്പണിയും സിസ്റ്റം അപ്‌ഗ്രഡേഷനും...

ബെംഗളൂരു മെട്രോ; യെല്ലോ ലൈനില്‍ ജനുവരി മുതൽ കാത്തിരിപ്പ് സമയം കുറയും, ട്രെയിനുകൾ ഓരോ 8 മിനിറ്റിലും എത്തും

ബെംഗളൂരു: മെട്രോ യെല്ലോ ലൈന്‍ ട്രെയിൻ സർവ്വീസുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ ഒരുങ്ങി...

ക്രിസ്മസ് അവധി: ബെംഗളൂരുവിൽനിന്ന്‌ തിരുവനന്തപുരത്തേക്ക് സ്പെഷ്യല്‍ ട്രെയിന്‍

ബെംഗളൂരു: ക്രിസ്മസ് അവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക്  പരിഗണിച്ച് ബെംഗളൂരുവിൽനിന്ന്‌ തിരുവനന്തപുരത്തേക്ക് സ്പെഷ്യല്‍ ട്രെയിന്‍...

യാത്രക്കാർക്ക് ആശ്വാസം; നമ്മ മെട്രോ യെല്ലോ ലൈനിൽ പുതിയ ബസ് സ്റ്റോപ്പുകൾ

ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈന്‍ യാത്രക്കാര്‍ക്ക് ഏറെ ആശ്വാസകരമായ വാര്‍ത്ത....

കർണാടക ആർടിസി എസി ബസുകളിലെ ചാർജ് ഇളവ്; ജനുവരി 5 മുതൽ നിലവിൽ വരും

ബെംഗളുരു: കർണാടക ആർടിസിയുടെ കേരളത്തിലേക്ക് സര്‍വീസ് നടത്തുന്ന പ്രീമിയം എസി ബസുകളിലെ...

Related News

Popular Categories

You cannot copy content of this page