കോഴിക്കോട്: നടക്കാവില്‍ 19 പേരെ കടിച്ചു പരുക്കേല്‍പ്പിച്ച തെരുവുനായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. നായയുടെ പോസ്റ്റ്‌മോർട്ടത്തിലാണ് പേവിഷ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് അശോകപുരം ഭാഗത്ത് ഒമ്പത് മണിക്കൂറിനിടെ 19 പേരെ നായ ആക്രമിച്ചത്. നാല് വയസ്സുള്ള കുട്ടിക്ക് ഉള്‍പ്പെടെ നായയുടെ കടിയേറ്റിരുന്നു.
എല്ലാവരും കോഴിക്കോട് ബീച്ച് ആശുപത്രിയിലെത്തി ചികിത്സ തേടി. പിന്നീട് ചത്ത നിലയില്‍ കണ്ടെത്തിയ നായയെ കണ്ണൂരിലെ ലബോറട്ടറിയിലെത്തിച്ചാണ് പോസ്റ്റ്മോർട്ടം നടത്തിയത്. നായ ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ തെരുവ് നായകള്‍ക്ക് കോർപറേഷൻ പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചു. ഇതുവരെ 52 തെരുവ് നായ്ക്കളെ കുത്തിവെപ്പിന് വിധേയമാക്കി. രണ്ടാഴ്ച മുമ്പ് കണ്ണൂർ നഗരത്തില്‍ 70ലേറെ പേർക്ക് തെരുവ് നായയുടെ കടിയേറ്റിരുന്നു.
SUMMARY: Stray dog that bit 19 people in Kozhikode confirmed to be infected with rabies