പാലക്കാട്: നെന്മാറ പോത്തുണ്ടിയിൽ ജാമ്യത്തിലിറങ്ങിയ പ്രതി അയൽവാസികളായ അമ്മയെയും മകനെയും വെട്ടിക്കൊലപ്പെടുത്തി. പോത്തുണ്ടി സ്വദേശി സുധാകരനെയും അമ്മ മീനാക്ഷിയെയുമാണ് അയൽവാസിയായ ചെന്താമരൻ കൊലപ്പെടുത്തിയത്. സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിൽ ജയിൽ കഴിയവെയാണ് ചെന്തമാരൻ ജാമ്യത്തിലിറങ്ങിയത്.
ഇന്ന് രാവിലെ 10 മണിയ്ക്കാണ് സംഭവം. ജാമ്യത്തിലിറങ്ങിയ ചെന്താമരൻ ഇന്ന് രാവിലെ വീട്ടിലെത്തി രണ്ട് പേരെയും കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.
2019-ലാണ് സുധാകരന്റെ ഭാര്യ സജിതയെ ചെന്തമാരൻ വെട്ടി കൊലപ്പെടുത്തിയത്. ഈ കേസിന്റെ വിചാരണ അടുത്ത മാസം വിചാരണ തുടങ്ങാനിരിക്കുകയാണ്. രണ്ട് മാസം മുമ്പാണ് കേസിൽ ഇയാള്‍ ജാമ്യത്തിലിറങ്ങിയത്. ഇന്ന് രാവിലെ സുധാകരൻറെ വീട്ടിലെത്തി രണ്ട് പേരെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. പ്രതിയെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
<br>
TAGS : PALAKKAD | MURDER
SUMMARY : The accused, who was out on bail in a murder case, hacked to death a mother and her son who were neighbors