ഭോപ്പാൽ: മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിൽ കഫ് സിറപ്പ് കഴിച്ചതിനെ തുടർന്ന് മരിച്ചവരുടെ എണ്ണം 20 ആയി ഉയർന്നു. വൃക്ക തകരാറിലായി ചികിത്സയിലായിരുന്ന രണ്ട് കുട്ടികൾ കൂടി ഇന്നലെ മരിച്ചു. കോൾഡ്രിഫ് എന്ന കഫ് സിറപ്പിന്റെ ഉപയോഗവുമായി ബന്ധപ്പെട്ടാണ് മരണങ്ങൾ സംഭവിച്ചത്.നിലവില്‍ 9 കുട്ടികളാണ് വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്തുന്നത്.
വ്യാജ ചുമ മരുന്ന് സിറപ്പുകൾ കണ്ടെത്താൻ പ്രത്യേക സ്ക്വാഡുകളുടെ രാജ്യവ്യാപക പരിശോധന തുടരുന്നു. അന്വേഷണത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ രണ്ട് ഡ്രഗ് ഇൻസ്പെക്ടർമാരെയും ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ (എഫ്ഡിഎ) ഒരു ഡെപ്യൂട്ടി ഡയറക്ടറെയും സസ്പെൻഡ് ചെയ്യുകയും സംസ്ഥാനത്തെ ഡ്രഗ് കൺട്രോളറെ സ്ഥലം മാറ്റുകയും ചെയ്തു.
കഫ് സിറപ്പ് കഴിച്ച് ഗുരുതരാവസ്ഥയിലുള്ള കുട്ടികളുടെ ചികിത്സാ ചെലവ് മുഴുവൻ സർക്കാർ വഹിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി അറിയിച്ചു.
പഞ്ചാബിലും കോൾഡ്രിഫ് കഫ് സിറപ്പിന് നിരോധനം ഏർപ്പെടുത്തി. ചുമ മരുന്ന് കഴിച്ചുള്ള മരണങ്ങൾക്ക് പിന്നാലെ കേരളത്തിലും കൂടുതൽ നിയന്ത്രണങ്ങളുണ്ട്.
SUMMARY: Two more children die after consuming cough syrup in Madhya Pradesh; death toll reaches 20, 9 children on ventilator